കോഴിക്കോട്: കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തിനങ്ങളും കൃഷിരീതികളും കര്‍ഷകര്‍ കൂടുതലായി ഉപയോഗപ്പെടുത്തണമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ സെക്രട്ട റിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് (ഐസിഎആര്‍) ഡയറക്ടര്‍ ജനറലുമായ ഡോ. ത്രിലോചന്‍ മഹാപത്ര.
കാലാവസ്ഥയില്‍ ആഗോളതലത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ അതിജീവിക്കുന്ന വിത്തിനങ്ങളാണ് ഉപയോഗിക്കേണ്ടത്. കൃഷിരീതികളിലും ഈ മാറ്റം അവലംബിക്കണം. അങ്ങനെയെങ്കില്‍ കാര്‍ഷികമേഖല നേരിടുന്ന വെല്ലുവിളികള്‍ അതിജീവിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷി ലാഭകരമാക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പി ക്കുന്നതിനും ആവശ്യമായ നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശം. അതിന് ഉതകുന്ന ഗവേഷണങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമാണ് കൃഷി വകുപ്പും അനുബന്ധ വകുപ്പുകളും മുന്‍തൂക്കം നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദനം എന്നതിനൊപ്പം കര്‍ഷകരുടെ വരുമാനവര്‍ധനവും ലക്ഷ്യം വെക്കുന്നു. ഇതിനായി അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങള്‍ അവരിലേക്ക് എത്തിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളെ ബന്ധിപ്പിക്കാനായി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തുടക്കമിട്ട റോഡ് വികസനപദ്ധതി കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായകരമായിട്ടുണ്ട്. 22,000 ഗ്രാമീണ മാര്‍ക്കറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ സഹായകരമാകുന്ന വിധത്തില്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനായി ഹൈവേ മാര്‍ക്കറ്റ് സമ്പ്രദായം നടപ്പാക്കാനും ലക്ഷ്യമിടുന്നുണ്ട്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വിത്തിനങ്ങളും തൈകളും ഉല്‍പ്പാദിപ്പിക്കുന്ന സീഡ് ബാങ്കുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണം. കേരളത്തിലെ പ്രളയത്തിലുണ്ടായ കൃഷിനാശം സംബന്ധിച്ച് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ ആരംഭിച്ച കാര്‍ഷിക ഉല്പന്ന പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ഐസിഎആര്‍ ഗവേണിങ് ബോര്‍ഡ് അംഗവും മുന്‍ എംപിയുമായ സുരേഷ് ചണ്ടേല്‍, ഐസിഎആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ (ഹോര്ട്ടിസയന്സ്) ഡോ. ടി. ജാനകിറാം, ഡോ. കെ.വി. പീറ്റര്‍, ഐഐഎസ്ആര്‍ കോഴിക്കോട് ഡയറക്ടര്‍ ഡോ. നിര്‍മല്‍ ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: