പത്തനംതിട്ട : ശബരിമലയില്‍ മനീതി സംഘം ദര്‍ശനത്തിന് എത്തിയതിനെ തുടര്‍ന്ന് പമ്പയിലും സന്നിധാനത്തും പ്രതിഷേധം ശക്തമാവുന്നു. യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് വിശ്വാസികള്‍ നാപജപവുമായാണ് പ്രതിഷേധിക്കുന്നത്.
എന്നാല്‍ പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രതിഷേധം പാടില്ലെന്ന് പോലീസ് അറിയിച്ചു. ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയത്. എത്ര പ്രതിഷേധം ഉണ്ടായാലും അല്ലാതെ തിരിച്ചുപോകില്ലെന്നാണ് പമ്പയില്‍ എത്തിയ മനീതി സംഘത്തിന്റെ നിലപാട്. അതിനിടെ ശബരിമലയില്‍ ആചാരലംഘനം ഉണ്ടായാല്‍ നടയടയ്ക്കണമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് പന്തളം കൊട്ടാരം ദൂതന് മുഖേന തന്ത്രിയെ അറിയിച്ചു.
അതേസമയം ശബരിമല വിഷയത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. ക്ലിഫ് ഹൗസിനു മുന്നില്‍ ശബരി മല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിലും നാമജപ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
ആചാര ലംഘനത്തിനു വരുന്നത് ആരായാലും അംഗീകരിക്കാന്‍ കഴിയില്ല. ആചാരങ്ങള്‍ ലംഘിക്കാന്‍ വേണ്ടി ആരെങ്കിലും പാരിതോഷികം കൊടുക്കുന്നോ എന്നറിയില്ലെന്ന് പന്തളം രാജ പ്രതിനിധി ശശികുമാര വര്‍മ്മ അറിയിച്ചു. ശബരിമലയിലെ ആചാരങ്ങള്‍ക്ക് വിരുദ്ധമായ എന്തെങ്കിലും നടപടി ഉണ്ടായാല്‍ ഉചിതമായ തീരുമാനം തന്ത്രിക്ക് എടുക്കാന്‍ കഴിയും. തന്ത്രിയോട് കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: