ഇരിട്ടി (കണ്ണൂര്‍): തന്തോട് അളപ്രയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. വെട്ടും അടിയുമേറ്റ് തലയ്ക്ക് മാരകമായി പരിക്കേറ്റ ഒതയമ്പേത്ത് സരീഷ് (32), കരിയില്‍ ധനേഷ് (30) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കടവില്‍ നടന്ന ഗാനമേളയില്‍ പങ്കെടുത്ത് വീട്ടിലേക്ക് കാറില്‍ പോകവേ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഇരുവരെയും സിപിഎമ്മുകര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇവര്‍ രണ്ടുപേരും സഞ്ചരിച്ച കാര്‍ ഇരുപത്തഞ്ചിലധികം വരുന്ന അക്രമി സംഘം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഇവരെ വെട്ടി. ഇരുമ്പ്ദണ്ഡ് മുതലായ മാരകായുധങ്ങള്‍ കൊണ്ട് അടിച്ചു. കാറും അക്രമിസംഘം തകര്‍ത്തു.
ഒരാഴ്ച മുന്‍പ് ഇവിടെ ഒരു ക്ഷേത്രത്തില്‍ നടന്ന ഭാഗവത സപ്താഹത്തിന്റെ ഭാഗമായ ചടങ്ങുകളില്‍ മേഖലയിലെ സിപിഎം കുടുംബങ്ങളില്‍ നിന്ന് നിരവധി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.
കൂടാതെ നിരവധി പേര് അടുത്ത കാലത്തായി ബിജെപി-ആര്‍എസ്എസ് സംഘടനകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും പ്രദേശത്തെ സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതെല്ലാമാണ് അക്രമത്തിനു പിന്നിലല്ലെന്നാണ് വിവരം. സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ആക്രമണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: