തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ചതിനു പിന്നില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് മനീതി സംഘടനയില്‍പ്പെട്ട യുവതികളെത്തിയതെന്ന് സുരേന്ദ്രന് പറഞ്ഞു. ഇത് വിശ്വാസ സമൂഹത്തോടുള്ള വെല്ലുവിളിയാണും സുരേന്ദ്രന് കുറ്റപ്പെടുത്തി.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.
മണ്ഡലമാസത്തിലെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിലൊന്നായ തങ്ക അങ്കി ഘോഷയാത്ര നടക്കുന്ന ദിവസം തന്നെ അരാജകവാദികള്‍ക്ക് ആചാരലംഘനത്തിനുള്ള അനുമതിയും ഭക്തജനങ്ങള്‍ക്ക് നിഷേധിക്കപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത് വിശ്വാസി സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണ്. വഴിനീളെ പൊലീസ് അകമ്പടിയും നിലക്കലില്‍ നിന്ന് പമ്പയിലേക്കുള്ള വാഹനസൗകര്യവുമെല്ലാം ഇതിന്റെ തെളിവാണ്. കേന്ദ്രമന്ത്രിക്കുവരെ കൊടുക്കാത്ത വിഐപി പരിഗണനയാണ് ഇത്തരം ആചാരലംഘകര്‍ക്കു നല്‍കിയത്.
വിശ്വാസികളെ വഴിയില്‍ ലാത്തിച്ചാര്‍ജ്ജു ചെയ്യുകയും ചെയ്തു. കേരളത്തില്‍ നിന്ന് ആരെയും കിട്ടാത്തതുകൊണ്ടാണ് തമിഴ്നാട്ടില്‍ നിന്ന് ആളുകളെ കൊണ്ടുവന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഒത്താശയോടുകൂടിയാണ് എല്ലാം നടക്കുന്നത്. ഇതിനെല്ലാം പിണറായി വിജയന് സര്‍ക്കാര്‍ ഉത്തരം പറയേണ്ടിവരും. മതിലു പൊളിയുമെന്നുറപ്പായപ്പോഴാണ് പുതിയ നീക്കവുമായി രംഗത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: