കോട്ടയം: ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘം മല കയറാന്‍ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി വി.ടി.ബല്‍റാം എംഎല്‍എ. വനിതാ മതിലിനു പകരം നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയായിരുന്നു മതില് കെട്ടേണ്ടിയിരുന്നതെന്ന് ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ 600 കിലോമീറ്റര്‍ മതില് കെട്ടുന്നതിനു പകരം, നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള 20 കിലോമീറ്ററില്‍ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കില്‍ മൂന്നു മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങള്‍ക്ക് ഒരു തീരുമാനമായേനെ എന്നായിരുന്നു ബല്‍റാമിന്റെ പോസ്റ്റ്.
ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘത്തിനു പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കു ശേഷം നാട്ടിലേക്കു മടങ്ങേണ്ടിവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഘവും പോലീസും തമ്മില്‍ പമ്ബയില്‍ നടന്ന ചര്‍ച്ചകള്‍ക്കുശേഷമായിരുന്നു മടക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: