തിരുവനന്തപുരം: വനിതാ മതില് രൂപീകരിക്കുന്നതിന് മുന്നോടിയായി സാമുദായിക സംഘടനകളുടെ യോഗം വിളിച്ചത് ഹൈന്ദവ ഏകീകരണം തടയാനാണെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ ഹൈന്ദവ ഏകീകരണത്തിനുള്ള ആര്‍എസ്എസ് നീക്കം പൊളിക്കാനെന്ന് യോഗം വിളിച്ചതെന്നാണ് കോടിയേരിയുടെ വിശദീകരണം.
ജനുവരി ഒന്നിന് ഉയരുന്ന വനിതാമതില്‍ ജാതി ഭിന്നതകള്‍ ഉണ്ടാക്കാനും സാമുദായിക സംഘര്‍ഷം ലക്ഷ്യമിട്ടുമാണെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍.
ഹിന്ദു ഏകീകരണം തകര്‍ക്കാന്‍ സംസ്ഥാനത്ത് സിപിഎം ശക്തമായ നീക്കം നടത്തുന്നുവെന്നതിന്റെ സൂചനയാണ് കോടിയേരിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നാടെങ്ങും നടക്കുന്ന പ്രതിഷേധങ്ങളടക്കം കാണാതെയാണ് സംസ്ഥാനത്ത് മതില്‍ക്കെട്ടി ഭിന്നതകള്‍ സൃഷ്ടിക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
എന്‍എസ്എസിനെയും എസ്എന്‍ഡിപിയെയും ഭിന്നിപ്പിച്ച് നിര്‍ത്താന്‍ സിപിഎം ശ്രമം ശക്തമാക്കുന്നതിനിടെയാണ് സാമുദായിക സംഘടനകളുടെ യോഗം വിളിച്ചത് ഹൈന്ദവ ഏകീകരണം തടയാനാണെന്ന് വ്യക്തമാക്കി കോടിയേരി രംഗത്തെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: