കൊല്ലം: സ്വധര്മരക്ഷയാണ് സ്വാതന്ത്ര്യത്തിന്റെ അകക്കാമ്പെന്ന് പ്രഖ്യാപിച്ച് തപസ്യ കലാസാഹിത്യ വേദിയുടെ വേലുത്തമ്പി സ്മൃതിയാത്രയ്ക്ക് ഉജ്ജ്വല സമാപനം. ക്ഷേത്രങ്ങള്‍ക്കും സംസ്കാരത്തിനും സ്വതന്ത്ര ജീവിതത്തിനും എതിരായ ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ചെറുത്തുനില്‍പ്പായിരുന്നു വേലുത്തമ്പിയുടെ ജീവിതമെന്ന് യാത്ര നയിച്ച ഡോ. അനില്‍ വൈദ്യമംഗലം പറഞ്ഞു.
സമാനമായ സാഹചര്യമാണ് ഇപ്പോഴും കേരളത്തിലുള്ളത്. വിശ്വാസങ്ങളെ തകര്‍ക്കുക വഴി സാമൂഹിക ഏകത ഇല്ലാതാക്കാനാണ് ശ്രമം. വിഭജിച്ച് ഭരിക്കാനുള്ള തന്ത്രമാണ് വനിതാമതില്‍ നിര്‍മാണം. സ്വധര്മരക്ഷയ്ക്കായി ഹൃദയജ്യോതി തെളിച്ച് കേരളം അതിനെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം വേലുത്തമ്പിയുടെ ജന്മസ്ഥലമായ തലക്കുളത്ത് ആരംഭിച്ച സ്മൃതി യാത്ര മണ്ണടിയിലെ വേലുത്തമ്പി സ്മാരകത്തില്‍ സമാപിച്ചു. തപസ്യ സംസ്ഥാന സഹ സംഘടനാ സെക്രട്ടറി കെ.പി. രവീന്ദ്രന്, യാത്രാ സംഘാംഗങ്ങളായ എസ്.രാജന് ബാബു, ജി.എം. മഹേഷ്, ആര്. അജയകുമാര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: