മുണ്ടക്കയം: ശബരിമല ആചാരലംഘനത്തിനായി തമിഴ്നാട്ടില്‍ നിന്നെത്തിയ മനിതി സംഘത്തെ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ മുണ്ടക്കയം വണ്ടന്‍പതാലില്‍ തടഞ്ഞു. നാമജപവുമായി പ്രതിഷേധിച്ച ഭക്തരെ പോലിസ് ക്രൂരമായി തല്ലിച്ചതച്ചു.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഭക്തരുടെ കണ്ണുവെട്ടിച്ചാണ് യുവതികളുമായി പോലിസ് എത്തിയത്. കാഞ്ഞിരപ്പള്ളി ഭാഗത്ത് നിന്നെത്തിയ സംഘം എരുമേലി ഭാഗത്തേക്ക് പോകാതെ ഇടുക്കി ജില്ലയിലെ മുപ്പത്തിയഞ്ചാം മൈല്‍ വഴി വണ്ടന്‍പതാലില്‍ എത്തി കോരുത്തോട് കാളകെട്ടി പാതയിലൂടെ നിലയ്ക്കലില്‍ എത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പോലീസിന്റെ നീക്കം മുന്നില്‍ കണ്ട് ശബരിമല കര്‍മസമിതി പ്രവര്‍ത്തകരും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരും വണ്ടന്‍പതാലില്‍ എത്തുകയായിരുന്നു. വന്‍ പോലിസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിരുന്നുവെങ്കിലും ശക്തമായ പ്രതിഷേധം പോലിസിന് നേരിടേണ്ടിവന്നു. ക്രൂരമായ ലാത്തിച്ചാര്ജിനൊടുവിലാണ് ഇവിടെ നിന്നും മനിതി സംഘാംഗങ്ങളെ പോലിസിന് കൊണ്ടുപോകാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: