പമ്പ: ആചാരലംഘനത്തിന് ഒരുങ്ങിയുള്ള മനിതി സംഘത്തിന്റെ വരവില്‍ അടിമുടി ദുരൂഹത. പമ്പയില്‍ എത്തിയാല്‍ സന്നിധാനത്ത് എത്തിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് രേഖാമൂലം ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് വരുന്നതെന്നാണ് സംഘം പറഞ്ഞത്.
മാവോയിസ്റ്റ് ബന്ധത്തിന് പുറമേ തീവ്രസ്വഭാവമുള്ള സംഘടനയായ എസ്ഡിപിഐയുമായും ഇവര്‍ക്ക് ബന്ധം ആരോപിക്കുന്നു. സംഘടനയുടെ നേതാവ് ശെല്‍വി എസ്ഡിപിഐയുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതായും രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട വിവാദ പ്രാസംഗികന് സാക്കിര്‍ നായികിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ ഇട്ടിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കോടതി വിധിയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് സമരത്തിന് അനുകൂലമായി രംഗത്തിറങ്ങിയ ശെല്‍വി തമിഴ് ആചാരസംരക്ഷണം എന്ന മുദ്രാവാക്യമായിരുന്നു ഉയര്‍ത്തിയിരുന്നത്.
നവംബര്‍ 14ന് ശെല്‍വി കോട്ടയത്ത് ദളിത്, മാവോയിസ്റ്റ് സംഘടനകള്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ശെല്‍വിയുടെ ഈ വരവും കോട്ടയത്ത് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി വേണം കരുതാന്‍. കടലാസ് ദളിത് സംഘടനകളും മാവോയിസ്റ്റ് സംഘടനകളും മുസ്ലിം തീവ്രവാദ സംഘടനകളുമാണ് ഇവര്‍ക്ക് പിന്നിലുള്ളത്. ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മയാണ് മനിതിയെന്ന് കേന്ദ്ര ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതപരിവര്‍ത്തനത്തിന് ഇരയായ അഖിലയ്ക്ക് തമിഴ്നാട്ടില്‍ സംരക്ഷണമൊരുക്കാന്‍ ഈ സംഘടനയില്‍പ്പെട്ടവര്‍ ശ്രമിച്ചെന്ന വിവരവും പുറത്തുവന്നു.
ശബരിമല യാത്രയ്ക്ക് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പിന്തുണ നേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ നിരന്തരം ബന്ധവും പുലര്‍ത്തിയിരുന്നു.
അതീവ രഹസ്യമായി ഇവരെ പമ്പയില്‍ എത്തിക്കാനാണ് പോലീസ് പദ്ധതി തയാറാക്കിയത്. വരവിനെക്കുറിച്ച് പരസ്പരവിരുദ്ധമായ വാര്‍ത്തകളാണ് ആദ്യം മുതല്‍ പോലീസും ശെല്‍വിയും പുറത്ത് വിട്ടിരുന്നത്. ട്രെയിനില്‍ വരുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് ബസ്സില്‍ എത്തുമെന്ന് വാര്‍ത്ത പരത്തി. ഇതെല്ലാം പോലീസിന്റെ തിരക്കഥയായിരുന്നവെന്ന സംശയം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: