കോട്ടയം: തമിഴ്നാട്ടില്‍ നിന്ന് ഭക്തകളുടെ വേഷത്തില്‍ മാവോയിസ്റ്റ് ബന്ധമുള്ളവരെ പമ്പയില്‍ എത്തിച്ചത് ചില ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ശബരിമല കര്‍മസമിതി.
ആചാരലംഘനത്തിനായി ആരെയും ശബരിമലയില്‍ എത്തിക്കാന്‍ സൗകര്യമൊരുക്കില്ലെന്ന് പറഞ്ഞ പിണറായിയും സര്‍ക്കാരും പോലീസും അതിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. സുരക്ഷിതമായി ഇവരെ പമ്പയില്‍ എത്തിച്ച പോലീസ് ആചാരലംഘനത്തിന് വഴിയൊരുക്കുകയായിരുന്നു.
തങ്കഅങ്കി വരുന്ന വേളയില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്ന ഒരുകൂട്ടം വനിതകളെ ശബരിമലയുടെ പരിസരപ്രദേശങ്ങളില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ അത് ഗുരുതരമായ സുരക്ഷാ വീഴ്ചയ്ക്ക് കാരണമായേക്കാം. തങ്കഅങ്കിക്ക് വേണ്ട സുരക്ഷയൊരുക്കാനും ശബരിമലയെ തകര്‍ക്കാനുള്ള സര്‍ക്കാരിന്റെയും പോലീസിന്റെയും നീക്കങ്ങളില്‍ നിന്ന് അവരെ പിന്തരിപ്പിക്കാന് ഗവര്‍ണര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: