തിരുവനന്തപുരം: മന്ത്രി ഇ.പി ജയരാജന്റെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്നത് ഭീകരസംഘത്തിന്റെ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ശോഭ സുരേന്ദ്രന് നടത്തിയത്. ജയരാജന് വിപ്ലവം ആദ്യം പറശിനിക്കടവിലും രാജരാജേശ്വരി ക്ഷേത്രത്തിലും നടത്തട്ടെ. നിരീശ്വരവാദികളായ സ്ത്രീകളെ ഇറക്കി ആചാര ലഘനം നടത്താന്‍ സര്‍ക്കാര്‍ നോക്കേണ്ട. ആചാരം ലംഘിക്കാന്‍ വന്നാല്‍ ഇനിയും പെണ്ണുങ്ങള്‍ക്ക് ഓടേണ്ടി വരും. ഭക്തരെ വെടിവച്ചിട്ടേ യുവതികളെ നടയില്‍ കൊണ്ടു പോവാന്‍ കഴിയുകയുള്ളുവെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലും മറ്റും നടക്കുന്ന ഭികരപ്രവര്‍ത്തനങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലാണ് ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷേധക്കാര്‍ ഇടപെടുന്നതെന്നായിരുന്നു ജയരാജന് പറഞ്ഞത്. ഭീകരപ്രവര്‍ത്തനത്തിനുള്ള സംഘം ശബരിമലയില്‍ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും മന്ത്രി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: