തിരുവനന്തപുരം : മല ചവിട്ടാനെത്തിയ കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ യുവതികള്‍ക്ക് പിന്മാറേണ്ടി വരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. പോലീസിന് യുവതികളെ കൊണ്ടുപോകാനാകില്ല. യുവതികളെ അനുനയിപ്പിച്ച് മടക്കി അയക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ടെന്നും സംഘര്‍ഷം ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പോലീസിന്റെ സംരക്ഷണം വേണ്ടെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഭക്തജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുമെന്നത് മുന്‍കൂട്ടി കണ്ട് സംരക്ഷണം നല്‍കുകയായിരുന്നു. അവര്‍ തിരിച്ച് പോകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. യുവതികളുടെ ജീവന് രക്ഷിക്കാനുള്ള ചുമതല പോലീസിനുണ്ട്.
അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ അത് നിരപരാധികളും നിഷ്കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പോലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: