കൊച്ചി: ശബരിമല ആചാര സംരക്ഷണത്തിനായി 26 ന് കാസര്‍കോഡ് ഹൊസങ്കടിയില്‍ നിന്നാരംഭിക്കുന്ന അയ്യപ്പജ്യോതി 11 സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ശബരിമല കര്‍മ്മസമതി. നേരത്തെ തമിഴ്നാട്ടില്‍ നിന്നുള്ള ഭക്തരുടെ അഭ്യര്‍ത്ഥന പ്രകാരം ജ്യോതി കന്യാകുമാരി വരെ നീട്ടിയിരുന്നു.
ഹൊസങ്കടി ശ്രീധര്‍മശാസ്താ ക്ഷേത്രം മുതല്‍ പാറശാല വരെ ജ്യോതി തെളിയിക്കാനായിരുന്നു ആദ്യ തീരുമാനം. കളയിക്കാവിള, മാര്‍ത്താണ്ഡം, തക്കല, പാര്‍വതീ പുരം, കന്യാകുമാരി, ത്രിവേണീ സംഗമം വരെയുള്ള 64 കിലോമീറ്റര്‍ ദൂരമാണ് കൂട്ടിയത്.
731.4 കിലോമീറ്റര്‍ ജ്യോതി തെളിയിക്കാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ 795 കിലോമീറ്റര്‍ ദൂരമാകും അയ്യപ്പജ്യോതി തെളിയുക.
അങ്കമാലിവരെ ദേശീയപാതയിലും പിന്നീട് എം സി റോഡിലുമാണ് ജ്യോതി തെളിയുക. ഒരു മീറ്റര്‍ ഇടവിട്ടാണ് ജ്യോതി തെളിയിക്കുന്നത്. ഒരു മീറ്ററില്‍ ഒരാള്‍ എന്ന നിലയില്‍ വിശ്വാസികള്‍ ജ്യോതി തെളിയിക്കുന്നതിന് എത്തിച്ചേരും. നൂറോളം അയ്യപ്പ വിശ്വാസ സംരക്ഷണ സമ്മേളനങ്ങള്‍ ഇതോടൊപ്പം നടക്കുന്നുണ്ട്. ലക്ഷകണക്കിന് വിശ്വാസികള്‍ ജ്യോതിയില്‍ പങ്കാളികളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: