ന്യൂയോര്‍ക്ക് : അമേരിക്കയില്‍ 30 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ക്ഷേത്രമാകുന്നു. വിര്‍ജീനിയയിലെ പോര്‍ട്ട്സ്മൗത്തിലെ ക്രിസ്ത്യന്‍ പള്ളിയാണ് ക്ഷേത്രമായി പരിവര്‍ത്തനം ചെയ്യുന്നത്. സ്വാമിനാരായണ്‍ ക്ഷേത്രമായാണ് പള്ളി മാറുന്നത്. പള്ളി നവീകരിച്ച് ക്ഷേത്രമാക്കി മാറ്റിയതിനു ശേഷം വിഗ്രഹം പ്രതിഷ്ഠിക്കും.
അഹമ്മദാബാദിലെ സ്വാമിനാരായണ്‍ സന്‍സ്ഥയാണ് പള്ളി വാങ്ങിയത്. ഇത് ആറാമത്തെ പള്ളിയാണ് ഇവര്‍ വാങ്ങുന്നത്. കാലിഫോര്‍ണിയ , പെന്‍സില്‍വാനിയ , ഓഹിയോ , ലോസാഞ്ചലസ് തുടങ്ങിയ സ്ഥലങ്ങളിലാണ് മറ്റു ക്ഷേത്രങ്ങള്‍ ഉള്ളത്. ഇംഗ്ളണ്ടിലെ രണ്ടു പള്ളികളും സന്‍സ്ഥ ക്ഷേത്രമാക്കി പരിവര്‍ത്തനം നടത്തിയിട്ടുണ്ട്.
അഞ്ച് എക്കര്‍ സ്ഥലത്ത് 18,000 സ്ക്വയര്‍ ഫീറ്റ് വലിപ്പമുള്ള പള്ളിയാണിത്. 1.6 മില്യണ്‍ അമേരിക്കന്‍ ഡോളറിനാണ് പള്ളിയും സ്ഥലവും കൂടി സ്വാമിനാരായണ്‍ സന്‍സ്ഥ വാങ്ങിയത്. പതിനായിരത്തോളം ഗുജറാത്തികള്‍ പാര്‍ക്കുന്ന സ്ഥലമാണ് വിര്‍ജീനിയ. അഹമ്മാദാബാദ് ആസ്ഥാനമായ സ്വാമിനാരായണ്‍ ക്ഷേത്ര വിശ്വാസികളാണ് ഇവരില്‍ ഭൂരിഭാഗവും .
പ്രതികരിക്കാൻ ഇവിടെ എഴുതുക: