കല്ലടിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കല്ലടിക്കോട് തുപ്പനാട് നിന്നും വന്‍ സ്ഫോടക വസ്തുക്കളും ലോറിയും പോലീസ് പിടികൂടി. ലോറിയില്‍ പഴങ്ങള്‍ നിറക്കുന്ന കാലി പെട്ടികള്ക്കിടയിലായി ഒളിപ്പിച്ച നിലയില്‍ 4000 കിലോ ജലാറ്റിന്‍ സ്റ്റിക്, 12 ബോക്സ് ഫ്യൂസ് വയര്‍ എന്നിവയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ രാത്രി 10 മണിയോടെയാണ് ഇവ പിടിക്കൂടിയത്.സംഭവത്തില്‍ തമിഴ്നാട് തിരുനല്‍വേലി സ്വദേശി സുശാന്ദ്രകുമാര്‍ (31), പുതുക്കോട്ട സ്വദേശി ആനന്ദ് ജോതിഷ് (23) എന്നിവരെ കസ്റ്റഡിയില്‍ എടുത്തു.
കങ്കയം വെള്ളകോവില്‍ ജെറിട്ടെണ് എന്നയാളുടെ പേരിലാണ് ലോറി. തമിഴ്നാട്ടിലെ അമ്പൂരില്‍ നിന്നും മഞ്ചേരിയിലേക്ക് പഴങ്ങളാണെന്നു പറഞ്ഞ് സെയ്ദ് അലി എന്ന ആളാണ് ലോഡ് കയറ്റി അയച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.ഇവക്ക് വിപണിയില്‍ 7 ലക്ഷം രൂപ വിലവരും. ഈ അടുത്ത കാലത്ത് പോലീസ് പിടികൂടുന്ന വലിയ സ്ഫോടക വസ്തു ശേഖരമാണിത്. മലപ്പുറം ജില്ലയില്‍ എത്തിയാല്‍ മറ്റ് വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോകുകയാണ് ചെയ്യാറെന്ന് പോലീസ് അറിയിച്ചു. ഇത്രയധികം സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സാഹചര്യം വളരെ ഗൗരവകരമായാണ് പോലീസ് കാണുന്നത്. കല്ലടിക്കോട് എസ്.ഐ.എം.ബിജു, സിവില്‍ പോലിസ് ഉദ്യോഗസ്ഥന്മാരായ കെ.പ്രമോദ് , എ.പദ്മരാജ് ,ടി.കെ.ശ്യാംകുമാര്‍, കെ.എ. സുമേഷ്, കെ.വിനോദ്,ഹോം ഗാര്‍ഡ് സിബി മാത്യു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ മണ്ണാര്‍ക്കാട് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: