ന്യൂദല്‍ഹി: ബ്രഹ്മപുത്ര നദിക്ക് കുറുകെ നിര്‍മ്മിച്ച രാജ്യത്തെ ഏറ്റവും വലിയ റെയില്‍-റോഡ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ബോഗിബീല്‍ പാലത്തിന് 4.94 കിലോമീറ്റര്‍ നീളവും 32 മീറ്റര്‍ ഉയരവുമുണ്ട്.
അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് അസമിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ പാലമാണിത്. മുകളില്‍ മൂന്ന് വരിപ്പാത റോഡും താഴെ രണ്ട് വരിയില്‍ റെയില്‍ പാളവുമാണുള്ളത്. എടപ്പള്ളിയെയും വല്ലാര്പ്പാടത്തെയും ബന്ധിപ്പിക്കുന്ന 4.62 കിലോമീറ്റര്‍ നീളമുള്ള വേമ്പനാട് റോഡ്-റെയില്‍ പാലത്തെയാണ് ബോഗിബീല്‍ മറികടന്നത്. 1997ല്‍ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയാണ് പദ്ധതിക്ക് തറക്കല്ലിട്ടതെങ്കിലും 2002ല്‍ വാജ്പേയിയുടെ കാലത്താണ് പ്രവൃത്തി ആരംഭിച്ചത്. വാജ്പേയിയുടെ ജന്മദിനമായ ഇന്ന് സദ്ഭരണ ദിവസമായും ആചരിക്കുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് പദ്ധതി ഇഴഞ്ഞതാണ് ഉദ്ഘാടനം വൈകിയത്. കോണ്‍ഗ്രസ് ഭരണത്തില്‍ അവസാന തീയതി പലതവണ മാറ്റേണ്ടി വന്നു.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചലിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സൈനികമായ മാനങ്ങളുമുണ്ട്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഓരോ മാസവും കുറഞ്ഞത് മൂന്ന് മന്ത്രിമാരെങ്കിലും മേഖല സന്ദര്‍ശിക്കണമെന്ന് മോദി നിര്‍ദേശം നല്‍കിയിരുന്നു. ബ്രഹ്പുത്രയുടെ വടക്ക് ഭാഗത്ത് ദേശീയപാത നിര്‍മിക്കാനുള്ള പദ്ധതിയും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: