പമ്പ: ശബരിമലയില്‍ ദര്‍ശനത്തിനായി എത്തുന്ന ആക്ടിവിസ്റ്റുകള്‍ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് പോലീസ്. ക്രിമിനല്‍ പശ്ചാത്തലമുള്ള യുവതികളെ മലകയറാന്‍ അനുവദിക്കില്ലെന്നും സന്നിധാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ഡിജിപിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പല യുവതികളും എത്തുന്നത് പ്രശസ്തിക്ക് വേണ്ടിയാണ്. കഴിഞ്ഞ ദിവസം എത്തിയ ബിന്ദു പല കേസുകളിലും പ്രതിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. വരും ദിവസങ്ങളില്‍ യുവതികളെത്തിയാല്‍ സ്ഥിതി ഗുരുതരമാകുമെന്നും, ഇത്തരക്കാരെ തിരിച്ചയക്കാന്‍ അനുവദിക്കണമെന്ന അപേക്ഷയും റിപ്പോര്‍ട്ടിലുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് വിശ്വാസികളായ യുവതികള്‍ ശബരിമലയിലേക്ക് വരരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സംഘര്‍സാധ്യത കണക്കിലെടുത്താണ് അഭ്യര്‍ത്ഥന.
മണ്ഡലപൂജയ്ക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ സന്നിധാനത്ത് വന്‍ ഭക്തജന പ്രവാഹമാണ്. ഇവിടെ ഗതാഗത കുരുക്കും രൂക്ഷമാണ്. അതേസമയം ശബരിമലയിലേക്ക് പുറപ്പെട്ട ബിന്ദുവും കനകദുര്‍ഗയും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിരാഹാര സമരത്തിലാണ്. ഇവരെ അന്യായമായി പോലീസ് കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് പരാതിയുണ്ട്. ഇവരോട് തിരക്കിനിടയില്‍ സുരക്ഷയൊരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: