ന്യൂദല്‍ഹി: അയോധ്യക്കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന അഭ്യര്‍ത്ഥനയുമായി കേന്ദ്രസര്‍ക്കാര്‍. ശബരിമല വിഷയത്തില്‍ വേഗത്തില്‍ കോടതി തീരുമാനം എടുത്തു. എന്നാല്‍ രാമജന്മഭൂമി വിഷയത്തില്‍ വേഗത്തില്‍ തീരുമാനം എടുക്കാത്തത് എന്തെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
അയോധ്യ കേസില്‍ അടുത്ത മാസം നാലിന് വാദം കേൾക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സമയബന്ധിതമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് വാദം കേൾക്കുക. കേസ് നേരത്തെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ ഹിന്ദു മഹാസഭ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ച് തള്ളിയിരുന്നു.
നേരത്തേ നിശ്ചയിച്ചതുപോലെ ജനുവരിയിൽ തന്നെ കേസ് പരിഗണിക്കുമെന്നും അതിനുമുമ്പ് വാദം കേൾക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് 2010 സെപ്റ്റംബര്‍ 30 ന് നല്കിയ വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. അയോധ്യയിലെ 2.27 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിച്ചു നല്‍കണമെന്നാണ് അന്ന് ഹൈക്കോടതി വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: