ലഖ്നൗ : ഉത്തര്‍പ്രദേശ് കടുവ സംരക്ഷണ കേന്ദ്രത്തില്‍ മൃഗവേട്ട നടത്തിയതിന് ഗോള്‍ഫ് താരം ജ്യോതീന്ദര്‍ സിങ് രന്ധാവയെ അറസ്റ്റ് ചെയ്തു. മൂന്നു ദിവസമായി മോട്ടിപുര് റേഞ്ചിലെ ടൈഗര്‍ റിസര്‍വിന് സമീപം കറങ്ങി നടന്ന രന്ധാവയെ വനംവകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വന മേഖലയില്‍ കടന്ന ഇയാള്‍ കാട്ടുകോഴിയെ വെടിവെച്ചു കൊന്നതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്.
ബുധനാഴ്ച രാവിലെ യുപി ബഹ്റിയില്‍ നിന്നാണ് രന്ധാവ അറസ്റ്റിലാവുന്നത്. ടൈഗര്‍ റിസര്‍വിന് സമീപം ഇയാള്‍ക്ക് കൃഷിഭൂമിയുണ്ട്. ഇയാളില്‍ നിന്നും വേട്ടയ്ക്ക് ഉപയോഗിക്കുന്നതെന്ന് കരുതുന്ന എ22 തോക്കും, ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനവും പോലീസ് പിടിച്ചെടുത്തു.
ഇയാള്‍ക്കൊപ്പം കൂട്ടാളി മഹേഷ് വിരാജ്ധര് എന്നയാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. വന്യജീവി സംരക്ഷ നിയമപ്രകാരമാണ് ഇവരുവരും അറസ്റ്റിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: