കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ കാലിക്കടവില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയ സ്ത്രീകളടക്കമുള്ള അയ്യപ്പഭക്തരെ ആക്രമിച്ച സിപിഎം നടപടിയില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ശക്തിയായി പ്രതിഷേധിച്ചു. ജനാധിപത്യപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സിപിഎം നടപടി പ്രബുദ്ധ കേരളത്തിന് അപമാനമാണ്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെയാണ് ആക്രമിച്ചത്.
സര്‍ക്കാരിനെ നിയന്ത്രിക്കുന്ന മുഖ്യകക്ഷിതന്നെ ഇതിന് നേതൃത്വം നല്‍കുന്നത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയോ സിപിഎം സെക്രട്ടറിയോ ഇടപെടുന്നില്ല. ഇവരുടെ അറിവോടും ആശീര്വാദത്തോടുമാണ് അക്രമങ്ങള്‍ അരങ്ങേറുന്നത്. സംഘര്‍ഷ അന്തരീക്ഷം വ്യാപകമാക്കാനാണ് സിപിഎമ്മിന്റെ നീക്കം. ഇതിനെ ചെറുത്തു തോല്‍പ്പിക്കാന്‍ സമാധാനകാംക്ഷികളായ പൊതുസമൂഹം രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമാചരിക്കുമെന്ന് ശബരിമല കര്‍മ സമിതി ദേശീയ ജനറല്‍ സെക്രട്ടറി എസ്.ജെ.ആര്. കുമാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: