ന്യൂദല്‍ഹി: ഭാരത സ്വാതന്ത്രസമര ചരിത്രത്തില്‍ അവിസ്മരണീയമായ സ്ഥാനമുള്ള ആന്‍ഡമാന്‍ ദ്വീപസമൂഹങ്ങളുടെ പേര് കേന്ദ്രസര്‍ക്കാര്‍ മാറ്റുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഓര്മ നിറയും വിധമുള്ള പേരുകളാണ് പുതുതായി നല്‍കുന്നത്.
ഹാവ്ലോക്ക് ദ്വീപിന്റെ പേര് സ്വരാജ് ദ്വീപ് എന്നാക്കും. നീല്‍ ദ്വീപിന് ഷഹീദ് (ബലിദാനി) എന്നും റോസ് ദ്വീപിന് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നുമാകും പുതിയ പേര്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആന്ഡമാനിന്റെ തലസ്ഥാനമായ പോര്‍ട്ട് ബ്ളെയര്‍ സന്ദര്‍ശിക്കുമ്പോള്‍ പുതിയ പേരുകളും നല്‍കും. നേതാജിയുടെ ദ്വീപ് സന്ദര്‍ശനത്തിന്റെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ടാണ് മോദിയുടെ സന്ദര്‍ശനം.
1943 ഡിസംബര്‍ 30നാണ് നേതാജി പഴയ ജിംഖാന സ്റ്റേഡിയത്തില്‍ ദേശീയപതാക ഉയര്‍ത്തിയത്. ആന്‍ഡമാന്‍ ദ്വീപുകള്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായും അദ്ദേഹം അന്ന് അറിയിച്ചിരുന്നു. രണ്ടു ദ്വീപുകള്‍ക്ക് അന്ന് നേതാജിയിട്ട പേരുകളാണ് ഷഹീദ്, സ്വരാജ് എന്നിവ. പശ്ചിമബംഗാളിലെ ബിജെപി വൈസ് പ്രസിഡന്റ് ചന്ദ്ര കുമാര്‍ ബോസ് ദ്വീപുകളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് അടുത്തിടെ മോദിയ്ക്ക് കത്തെഴുതിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: