കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ യുവതികളെ പ്രവേശിപ്പിച്ച് ഇനിയും ആചാരലംഘനത്തിന് ശ്രമം തുടര്‍ന്നാല്‍ ഭക്തജനങ്ങളുടെ പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറുമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് മംഗലാപുരം മുതല്‍ കന്യാകുമാരി വരെ അണമുറിയാതെ നീണ്ട അയ്യപ്പജ്യോതിയുടെ ഭാഗമായി കോഴിക്കോട് മുതലക്കുളത്ത് ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ജില്ലയില്‍ 79 കിലോമീറ്റര്‍ നീളത്തിലാണ് അയ്യപ്പജ്യോതി തെളിഞ്ഞത്. ആദ്ധ്യാത്മിക ആചാര്യന്മാരും എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മസഭ, ബ്രാഹ്മണസഭ, പുഷ്പകബ്രാഹ്മണസേവാസംഘം, ക്ഷേത്രഭരണസമിതികള്‍, അയ്യപ്പന്‍വിളക്ക് കമ്മിറ്റികള്‍ തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ക്കൊപ്പം അയ്യപ്പജ്യോതി തെളിക്കാനെത്തി. സീമാ ജാഗരണ്‍ മഞ്ച് ദേശീയസംയോജകന്‍ എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: