അങ്കമാലി: ശബരിമലയെ വിശുദ്ധിയോടുകൂടി സംരക്ഷിക്കുക എന്ന ഉറച്ച തീരുമാനത്തിന്റേയും ദൃഢ പ്രതിജ്ഞയുടെയും പൂര്‍ത്തീകരണമാണ് അയ്യപ്പ ജ്യോതിയിലൂടെ സംഭവിച്ചതെന്ന് മുന്‍ പിഎസ്സി ചെയര്മാന് ഡോ.കെ.എസ്. രാധാകൃഷ്ണന്. ഇത് രാഷ്ടീയത്തിന് അതീതമാണ്. വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും സംരക്ഷണം എന്ന പൂര്‍വികരുടെ പാത പിന്തുടരുകയാണ് ശബരിമല ക്ഷേത്രം. അകത്തും പുറത്തും അയ്യപ്പന് ഇവിടെ മറ്റൊന്നുമില്ല, നന്മ നിറഞ്ഞ മനസുകളുടെ സമര്‍പ്പണം മാത്രം. വനിതാ മതില് പണച്ചാക്കാണ്, ഇത് ഓട്ടച്ചാക്കാണ് അദ്ദേഹം പറഞ്ഞു. അങ്കമാലിയില്‍ അയ്യപ്പജ്യോതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിട്ട. ഡിജിപി എം.ജി.എ. രാമന്, കവി പി.ഐ. ശങ്കരനാരായണന്, പി. രാമചന്ദ്രന് (ടിഡി കരയോഗം എറണാകുളം), ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ഇ.എന്‍. നന്ദകുമാര്‍, ശബരിമല കര്‍മസമിതി ജില്ലാ കണ്‍വീനര്‍ കെ.ആര്. രമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: