ചെന്നൈ: ഝാര്‍ഖണ്ഡില്‍ പോപ്പുലര്‍ഫ്രണ്ട് സംഘടനയ്ക്കു നിരോധനമേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധിച്ച കേസില്‍ 400 പ്രവര്‍ത്തകരെ ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ അനുമതിയില്ലാതെ സംസ്ഥാനമൊട്ടാകെ നടത്തിയ പ്രതിഷേധം നടത്തിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതിനെതിരെ രാജ്യത്താകെ പ്രതിഷേധം സംഘപ്പിച്ചിരുന്നു. തമിഴ്നാട്ടില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് 100 വനിതകളുള്‍പ്പെടെ 400 പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. നിയമവിരുദ്ധമായ സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഇത്തരം കേസുകളില്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തതെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് ഹൈക്കോടതി പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: