തിരുവനന്തപുരം: ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഇന്ന് 25-ാം ദിവസത്തിലേയ്ക്ക്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് ആരംഭിച്ച നിരാഹാര സമരം ഇന്ന് ഒന്‍പതാം ദിവസത്തിലേയ്ക്ക് കടക്കും. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ശോഭാ സുരേന്ദ്രനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍, വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്നു പിന്മാറില്ലെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി നിരാഹാര സമരം നടത്തുന്നത്.
24-ാം ദിവസമായ ഇന്നലെ മുന്‍ വനിതാ കമ്മീഷന് അംഗം ഡോ.പ്രമീളാദേവി നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറിമാരായ വി.കെ സജീവന്, രേണു സുരേഷ്, ഒ. രാജഗോപാല്‍ എംഎല്‍എ, മുന്‍മന്ത്രി സുന്ദരേശന് നായര്‍, വിവിധ എന്‍ഡിഎ നേതാക്കള്‍ എന്നിവര്‍ ഇന്നലെ സമരപന്തല്‍ സന്ദര്‍ശിച്ചു. നേമം നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തകരും നേതാക്കളുമാണ് ഇന്നലെ ശോഭാ സുരേന്ദ്രന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: