ആലപ്പുഴ: മുസ്ളീം മതമൗലിക വാദികളെ പ്രീണിപ്പിക്കാന്‍, ഇബ്രാഹീം സുലൈമാന്‍ സേഠ് രൂപീകരിച്ച ഐഎന്‍എലിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയ സിപിഎം, തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കെ.ആര്. ഗൗരിയമ്മ നയിക്കുന്ന ജെഎസ്എസിനെ കൂടെക്കൂട്ടിയില്ല.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവരെ കൂടെക്കൂട്ടുകയല്ല, സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് തങ്ങളുടെ അജണ്ടയെന്ന് ഇടതുമുന്നണി വിപുലീകരണത്തിലൂടെ സിപിഎം വ്യക്തമാക്കി. സിപിഎമ്മില്‍ നിന്ന് പുറത്തുപോയ ഗൗരിയമ്മ രൂപീകരിച്ച ജെഎസ്എസ് നിരവധി വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫ് വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു ഗൗരിയമ്മ എല്‍ഡിഎഫിനൊപ്പം കൂടിയത്. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും നല്‍കാതെ ഇടതുമുന്നണിയും കബളിപ്പിച്ചു.
പിന്നീട് ഗൗരിയമ്മയെ വീണ്ടും പാര്‍ട്ടിയില്‍ മടക്കി കൊണ്ടുവരാനും സിപിഎം നേതാക്കള്‍ ശ്രമിച്ചു. എന്നാല്‍ ജെഎസ്എസ് പ്രവര്‍ത്തരെ തള്ളിപ്പറഞ്ഞ് സിപിഎമ്മില്‍ ചേരാന്‍ താനില്ലെന്ന് ഗൗരിയമ്മ വ്യക്തമാക്കി. പലതവണ ആവശ്യപ്പെട്ടിട്ടും ജെഎസ്എസിനെ ഘടകകക്ഷിയാക്കാന്‍ സിപിഎം തയ്യാറായില്ല.
മുസ്ളീം ലീഗിനേക്കാള്‍ വര്‍ഗീയ നിലപാടുകളുള്ള ഐഎന്‍എലിനെ ഇടതുമുന്നണിയില്‍ ഉള്‍പ്പെടുത്തിയത് പ്രമുഖ സുന്നി നേതാവിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നാണ് ആക്ഷേപം. മുസ്ളീംലീഗിന്റെ വര്‍ഗീയ നിലപാടുകള്‍ക്ക് തീവ്രത പോരെന്ന് പ്രഖ്യാപിച്ചാണ് 1994ല്‍ ലീഗ് അഖിലേന്ത്യ അദ്ധ്യക്ഷനായിരുന്ന ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐഎന്‍എല്‍ രൂപീകരിച്ചത്. ഇപ്പോള്‍ ന്യൂനപക്ഷ ധനകാര്യ കോര്പ്പറേഷന് ചെയര്മാന് സ്ഥാനവും കെടിഡിസി ഡയറക്ടര്‍ സ്ഥാനവും, രണ്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനവും ഐഎന്‍എലിന് ഇടതുമുന്നണി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: