കൊച്ചി: മയക്കുമരുന്നുമായി അറസ്റ്റിലായ നടി അശ്വതി ബാബു ഗോവന്‍ ലഹരി പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യമെന്ന് പോലീസിന് വിവരം ലഭിച്ചു. ഇവര്‍ മയക്കുമരുന്നിനായി ബെംഗളൂരു സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തി. നടിക്ക് മയക്കുമരുന്ന് നല്‍കിയത് ബെംഗളൂരുവില്‍ സ്ഥിരതാമസക്കാരനായ മലയാളിയാണെന്നും വെളിവായിട്ടുണ്ട്.
ഗോവയില്‍ വച്ചാണ് അശ്വതി ബാബു മയക്കുമരുന്ന് സംഘത്തിലെ മലയാളിയെ പരിചയപ്പെടുന്നത്. ഇയാളെ കണ്ടെത്താനായി പോലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ അശ്വതിയുടെ ഡ്രൈവര്‍ ബിനോയിയെ പോലീസ് പിടികൂടിയിരുന്നു.
കൊച്ചിയില്‍ എത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 3000 രൂപ നിരക്കില്‍ നടി സീരിയല്‍ രംഗത്തും മറ്റും വില്‍പ്പന നടത്തിയിരുന്നതായും തെളിവ് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ നടിയുടെ മൊബൈല്‍ ഫോണില്‍ നിന്നും ലഭിച്ചിട്ടുണ്ട്. എന്നാല്‍ വിഷാദ രോഗത്തില്‍ അകപ്പെടാതിരിക്കാന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉള്ളതിനാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ കസ്റ്റഡില്‍ ആവശ്യപ്പെടാനാണ് പോലീസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: