മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്ട്രേലിയക്കെതിരെ(സിഎ) ആഞ്ഞടിച്ച് മുന്‍ ഓസീസ് നായകന് സ്റ്റീവ് സ്മിത്ത്. ഏതു വിധേനയും കളി വിജയിക്കുകയെന്ന ആവശ്യം സിഎ ടീമില്‍ അടിച്ചേല്പ്പിക്കുകയാണന്നും പന്ത് ചുരണ്ടല്‍ വിവാദത്തിന് മുന്‍പ് വലിയ പിരിമുറുക്കം അനുഭവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിഎ അംഗങ്ങളായ ജെയിംസ് സതര്‍ലാന്‍ഡ്, പാറ്റ് ഹവാര്‍ഡ് എന്നിവര്‍ എങ്ങനെയും കളി വിജയിക്കുകയെന്ന ആശയം ടീമില്‍ പടര്‍ത്തുകയാണ്. നവംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഓസീസ് പരാജയപ്പെട്ടപ്പോള്‍ സതര്‍ലാന്‍ഡും ഹവാര്‍ഡും മുറിയിലെത്തി ദേഷ്യപ്പെടുകയും പൈസതരുന്നത് കളിക്കാനല്ല, ജയിക്കാനാണന്നും പറഞ്ഞ് വിമര്‍ശിച്ചിരുന്നു. ഇതേ പരമ്പരയിലാണ് ചുരണ്ടല്‍ വിവാദവുമുണ്ടായത്. പന്ത് ചുരണ്ടല്‍ വിവാദം അന്വഷിക്കുന്ന ക്രിക്കറ്റ് ഓസാട്രേലിയ അന്വേഷണ സംഘത്തിലെ അംഗവുമാണ് ഹവാര്‍ഡ്.
ഒരുവര്‍ഷത്തെ വിലക്കിനു ശേഷം പാക്കിസ്ഥാനെതിരെ മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കാനൊരുങ്ങുകയാണ് സ്മിത്ത്. വിലക്ക് തീര്‍ന്നാലും ഒരുവര്‍ഷത്തേക്ക് സ്മിത്തിന് നായകനാകാന്‍ സാധിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: