മെല്‍ബണ്‍: പന്ത്ചുരണ്ടല്‍ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഓസീസ് താരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ്. ദക്ഷിണാഫ്രിക്കക്കെതിരെ കേപ്ടൗണില്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെ ഡേവിഡ് വാര്‍ണര്‍ പന്ത് ചുരണ്ടാന്‍ ആവശ്യപ്പെട്ടെന്ന്് ബാന്‍ക്രോഫ്റ്റ് പറഞ്ഞു. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഒമ്പത് മാസത്തെ വിലക്ക്് നേരിടുകയാണ് ബാന്‍ക്രോഫ്റ്റ്.
മുതിര്‍ന്ന താരമായ വാര്‍ണര്‍ പന്ത് ചുരണ്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിലെ തെറ്റ് മനസിലാക്കാതെ ചെയ്തതാണ്. ടീമില്‍ പുതുമുഖമായതിനാല്‍ മുതിര്‍ന്ന താരങ്ങളുടെ ആവശ്യം എതിര്‍ക്കാനാകില്ല. അവരുടെ ശ്രദ്ധ പിടിച്ചുപറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പന്ത് ചുരണ്ടാന്‍ തയ്യാറായത്. ഈയാഴ്ചയോടെ ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് അവസാനിക്കും. ഈ സാഹചര്യത്തിലാണ് തുറന്നുപ്പറച്ചില്‍. നേരത്തെ കുറ്റസമ്മതവുമായി മുന്‍ നായകന് സ്മിത്തും രംഗത്തെത്തിയിരുന്നു. സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും ഒരു വര്‍ഷം വീതമാണ് വിലക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: