മോസ്കോ: 2019ല്‍ ഏഷ്യയുടെ ഒരു ഭാഗം സുനാമിയില്‍ തകര്‍ന്നുപോകുമെന്ന് ബാബ വാംഗയുടെ പ്രവചനം. കണ്ണ് കാണാത്ത വാംഗ അകക്കണ്ണുകൊണ്ട് നടത്തിയ പ്രവചനങ്ങളൊന്നും ഇതുവരെ തെറ്റിയിട്ടില്ല.
2019ല്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യ, പാക്കിസ്ഥാന്, ചൈന, ജപ്പാന്, ഇന്ത്യോനേഷ്യ എന്നീ രാജ്യങ്ങള്‍ വന്‍ സുനാമിയില്‍ ഇല്ലാതാകുമെന്നാണ് വാംഗയുടെ ഒന്നാമത്തെ പ്രവചനം. ഇതിനോടകംതന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ സുനാമി ദുരന്തം വിതച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്തംബറില്‍ ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹമായ സുലവേസിയില്‍ ഉണ്ടായ സുനാമിയില്‍ 2,100 പേര് മരണപ്പെട്ടിരുന്നു.
ഈ പ്രവചനം കൂടാതെ, റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനു നേരെ ആക്രമണമുണ്ടാകുമെന്നും, അജ്ഞാതമായ അസുഖം ബാധിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കേള്‍വിശക്തി നഷ്ടപ്പെടുമെന്നും വാംഗ പ്രവചിച്ചു. കൂടാതെ യൂറോപ്പില്‍ വന്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നുമാണ് വാംഗയുടെ അടുത്ത പ്രവചനം. യൂറോപ്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ന്നടിയുമെന്ന വാംഗയുടെ പ്രവചനം സത്യമാകാന്‍ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്.
പുടിനു നേരെ മുമ്പ് വധശ്രമം നടന്നിരുന്നു. ഇപ്പോള്‍ അത്യാധുനിക പരിശീലനം കിട്ടിയ സ്നൈപ്പര്‍ സ്ക്വാഡിനാണ് പുടിന്റെ സുരക്ഷാ ചുമതല. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ജാഗ്രതയുംകൂടി ചേരുന്നതോടെ, പുടിനെതിരേ ഇനിയൊരു വധശ്രമത്തിന് സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.
ട്രംപിന്റെ കേള്‍വി ശക്തി നഷ്ടപ്പെടുന്നതിനു പുറമെ കുടുംബാംഗങ്ങളിലൊരാള്‍ കാറപടകടത്തില്‍പ്പെടുമെന്ന പ്രവചനവും വാംഗ നടത്തിയിട്ടുണ്ട്. നേരത്തെ ക്യൂബയിലും ചൈനയിലും ജോലി ചെയ്യുന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ പലര്‍ക്കും അജ്ഞാത രോഗത്തെ തുടര്‍ന്ന് കേള്‍വിശക്തി നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റേഡിയേഷനാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. ഇത് ട്രംപിനെ പിടികൂടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
12-ാം വയസ്സിലാണ് വാംഗയ്ക്ക് കാഴ്ച ശക്തി നഷ്ടപ്പെടുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് പ്രവചനങ്ങള്‍ നടത്താന്‍ തുടങ്ങിയപ്പോള്‍ വാംഗ പ്രശസ്തി നേടി. അമേരിക്കയുടെ 44ആമത്തെ പ്രസിഡന്റ് കറുത്ത വംശജന് ആണെന്ന് ബാബ വാംഗ പ്രവചിച്ചിരുന്നു. ബരാക് ഒബാമ അപ്പോഴാണ് ചുമതലയേറ്റത്. ബ്രെക്സിറ്റ്, 2011 ലെ അമേരിക്കന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തം, മുസ്ലിം ഭീകര സംഘടനയായ ഐസിസിന്റെ ഉദയം എന്നിവയെല്ലാം ബാബാ വാംഗ പ്രവചിച്ച കാര്യങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: