ഗുവാഹത്തി: തെരഞ്ഞെടുപ്പ് സഖ്യത്തെ കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകനെ അപമാനിച്ച് എഐയുഡിഎഫ് നേതാവ് ബദറുദ്ദീൻ അജ്മൽ. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസുമായോ,ബിജെപിയുമായോ സഖ്യമുണ്ടാക്കുമോ എന്ന് ചോദ്യത്തിനാണ് ബദറുദ്ദീൻ അജ്മൽ രോഷാകുലനായത്. ‘ കടന്നു പോ,നായേ എന്നു പറഞ്ഞായിരുന്നു ആക്രോശം.
അസമിലെ തെക്കന്‍ സല്‍മാര ജില്ലയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് നല്കിയ സ്വീകരണ ചടങ്ങിലായിരുന്നു അജ്മലിന്റെ രോഷപ്രകടനം. മാദ്ധ്യമപ്രവർത്തകന് കബീര്‍ മൊഡാലിന്റെ മൈക്ക് തള്ളിമാറ്റിയ അജ്മൽ അദ്ദേഹത്തെ അടിയ്ക്കാനായി കൈയ്യോങ്ങുകയും ചെയ്തു. ഈ ചോദ്യം ഉന്നയിക്കാനായി ബിജെപി എത്ര രൂപ തന്നുവെന്നും,വേണമെങ്കിൽ തനിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തോളൂവെന്നും പറഞ്ഞായിരുന്നു രോഷപ്രകടനം. തുടര്‍ന്ന് മാപ്പു പറയിച്ച ശേഷമാണ് മൊഡാലിനെ വിട്ടയച്ചത്.
യോഗത്തിനെത്തിയ ആളുകൾ ഇടപെട്ടാണ് പിന്നീട് അജ്മലിനെ ശാന്തനാക്കിയത്. എന്നാൽ എഐയുഡിഎഫിന്റെ അണികൾ മാദ്ധ്യമപ്രവർത്തകനോട് മാപ്പ് പറയാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് മാദ്ധ്യമപ്രവർത്തകൻ അജ്മലിനെതിരെ പോലീസിൽ പരാതി നൽകി. എന്നാല്‍ പരാതി നല്കിയാല് പ്രശ്നമില്ല കോടതിയില്‍ തന്റെയാളുകള്‍ ഉണ്ടെന്നും അജ്മല്‍ ഭീഷണി ഉയര്‍ത്തി.
#WATCH AIUDF Chief Badruddin Ajmal in Hatsingimari, Assam threatens to smash head of journalist who asked him if he’ll ally with Congress or BJP in future: Go dogs, for how much money have you been bought by BJP? Go away, I will smash your head. Go register a case against me. pic.twitter.com/XQvp5mZ4it
— ANI (@ANI) December 26, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക: