ന്യൂദല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ലോക്സഭയില്‍ പാസായി. വോട്ടെടുപ്പില്‍ 238 പേര് ബില്ലിനെ അനുകൂലിച്ചു. 12 പേര് ബില്ലിനെ എതിര്‍ത്തപ്പോള്‍ പ്രതിപക്ഷം വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു. നിര്‍ദേശിച്ച ഭേദഗതികള്‍ സര്‍ക്കാര്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, എഡിഎംകെ കക്ഷികള്‍ വാക്കൗട്ട് നടത്തി.
എന്‍.കെ പ്രേമചന്ദ്രന് എംപി ബില്ലിനെതിരെ അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ നേരത്തേ സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചിരുന്നു. നിലവിലുള്ള ബില്‍ ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണെന്ന് ബില്ലിനെ സംബന്ധിച്ച ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ആരോപിച്ചു.
മൂന്ന് വര്‍ഷത്തെ ശിക്ഷ എടുത്ത് കളയണം എന്നതാണ് കോണ്‍ഗ്രസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാണെന്നാണ് ബില്ല് വ്യക്തമാക്കുന്നത്. ഇത് എടുത്തുകളയണമെന്ന ആവശ്യം വോട്ടെടുപ്പില്‍ തള്ളി പോകുകയായിരുന്നു. ഒമ്പത് വ്യവസ്ഥകളാണ് ബില്ലില്‍ ഉള്ളത്. ഇതില്‍ ഓരോ വ്യവസ്ഥകളിലും വോട്ടുടുപ്പ് നടന്നു.
മുത്തലാഖ് നിരോധന ബില്‍ പിന്‍വലിക്കണമെന്നും മതപരമായ വിഷയങ്ങളില്‍ ഇടപെടരുതെന്നുമാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. മുത്തലാഖ് നിരോധന ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ അംഗീകരിക്കാം എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആദ്യനിലപാട്. എന്നാല്‍ ബില്ല് അനാവശ്യമെന്ന നിലപാടിലേക്കാണ് കോണ്‍ഗ്രസ് എത്തിയത്.
മൂന്നു തവണ തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നതു ക്രിമിനല്‍ കുറ്റമാക്കുന്ന പഴയ ബില്ലില്‍ മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നു വര്‍ഷം തടവും പിഴയും ഏര്‍പ്പെടുത്തുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയതാണ് പ്രതിപക്ഷ എതിര്‍പ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: