തിരുവനന്തപുരം : എന്‍എസ്എസ് ഇനി സമദൂരം പറയരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജാതി സംഘടനയെന്ന നിലയില്‍ എന്‍എസ്എസിനു എന്തു തീരുമാനവുമെടുക്കാനുള്ള അവകാശമുണ്ട്. അയ്യപ്പജ്യോതിക്ക് അവര്‍ പിന്തുണ പ്രഖ്യാപിച്ചു. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് രാഷ്ട്രീയനിലപാട് സ്വീകരിച്ചു. അതു തിരിത്തണമോയെന്നു തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. വനിതാ മതിലിനു രാഷ്ട്രീയമോ ജാതി-മത വ്യത്യാസമോ ഇല്ല. ആര്‍ക്കും അതില്‍ പങ്കെടുക്കാം. മനസിന്റെ സങ്കുചിതം കൊണ്ടാണ് ചിലര്‍ ഇതിനെ വര്‍ഗീയ മതിലെന്നു വിളിക്കുന്നതെന്നും കാനം പറഞ്ഞു.
കുട്ടികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കരുതെന്നു പറയാന്‍ ഒരു കോടതിയ്ക്കും കഴിയില്ല. മതിലില്‍ കുട്ടികള്‍ അണിചേര്‍ന്നാല്‍ ആര്‍ക്കും അതിനെ തടയാന്‍ കഴിയില്ലെന്നും കാനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: