കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡികൊലക്കേസില്‍ പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപാലകൃഷ്ണന്. പ്രതികളായ പോലീസുകാരെ ഗുഡ് സര്‍വീസ് എന്‍ട്രി നല്കി ജോലിയില്‍ പ്രവേശിപ്പിച്ചത് ശ്രീജിത്തിന്റെ കുടുംബത്തോടുള്ള നീതി കേടാണ്. തീരുമാനത്തിന്റെ പിന്നില്‍ ആഭ്യന്തര വകുപ്പും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവുമാണ്. കൊലയാളികള്‍ക്ക് പരിരക്ഷ നല്കുന്ന സര്‍ക്കാരിന്റെ തീരുമാനം അന്യായമാണെന്നും, പോലീസ് മേധാവി രാജി വെയ്ക്കണമെന്നും ഗോപാലകൃഷ്ണന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നടപടിയെ നിയമപരമായി ബിജെപി നേരിടും. ഐജി ഏഫീസ് മാര്‍ച്ച് സംഘടിപ്പിക്കും. ബിജെപി ജില്ലാ നേതൃത്വത്തില്‍ ഗോപാലകൃഷ്ണന് ജനുവരി മൂന്നിന് രാവിലെ 10ന് ഐജി ഓഫിസിന് മുന്നില്‍ 24 മണിക്കൂര്‍ നിരാഹാര സമരം നടത്തും. ശ്രീജിത്തിന്റെ കുടുംബത്തിന് നീതി കിട്ടാന്‍ ആരുമായും ചേര്‍ന്ന് സമരം നടത്താന്‍ ബിജെപി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോലീസുകാര്‍ കുറ്റവാളികളാണോ എന്ന് കോടതി തീരുമാനിക്കുന്നവരെ തിരിച്ചെടുക്കാന്‍ പാടില്ലായിരുന്നു. ഇതേ ജില്ലയില്‍ നിയമനം നല്‍കിയതോടെ കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ശബരിമലയില്‍ തോറ്റ ഐജി വിജയ് സാഖറെ കൈകാര്യം ചെയ്യുന്ന കേസുകൂടിയാണിതെന്നും ഗോപാലകൃഷ്ണന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: