ചെങ്ങന്നൂര്‍:പ്രളയദുരിതാശ്വാസ കണക്കെടുപ്പിന് ചെന്ന ജീവനക്കാരെ വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചയാളെ വെട്ടുകത്തി പിടിച്ചു വാങ്ങി ആശാവര്‍ക്കര്‍ വെട്ടി. പ്രാണരക്ഷാര്‍ഥം പ്രത്യാക്രമണം നടത്തിയ ആശാവര്‍ക്കറുടെ വെട്ടേറ്റ അക്രമിയെ, ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കല്ലിശ്ശേരി പാറത്താഴ്ചയില് വീട്ടില്‍ ബിനീഷിനെയാണ് (38) വെട്ടേറ്റ് ആശുപത്രിയിലായത്. അഴകിയകാവ് ശ്രീശൈലം വീട്ടില്‍ രാജന്റെ ഭാര്യ ജയകുമാരിയേയും (52) ആലാ പഞ്ചായത്ത് ഓവര്‍സിയര്‍ ധന്യയേയുമാണ് ഇയാള്‍ മദ്യലഹരിയില്‍ അപായപ്പെടുത്താന്‍ ശ്രമിച്ചത്.
കല്ലിശ്ശേരി അഴകിയകാവ് ക്ഷേത്രത്തിന് സമീപം വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സഭവം. പോലീസ് പറയുന്നതിങ്ങനെ്- തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് കുടുംബശ്രീ കണ്‍വീനര്‍ കൂടിയായാണ് ജയകുമാരി ആലാ പഞ്ചായത്ത് ഓവര്‍സീയര്‍ ധന്യയോടൊപ്പം പ്രളയദുരിതാശ്വാസത്തിന് അപ്പീല്‍ നല്‍കിയവരുടെ വീട്ടില്‍ കണക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ബിനീഷിന്റെ വീട്ടില്‍ എത്തിയത്. മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ ഇരുവരോടും അസഭ്യം പറഞ്ഞ് തട്ടിക്കയറുകയും ഇവരുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ പിടിച്ചു വാങ്ങി തറയില്‍ എറിഞ്ഞു പൊട്ടിക്കുയും ചെയ്തു. ഇവര്‍ വന്ന സ്കൂട്ടര്‍ ചവുട്ടി താഴെയിട്ട് പൊളിക്കാന്‍ ശമിച്ചു.
തടയാന്‍ ശ്രമിച്ച ജയയേയും ധന്യയേയും വെട്ടാനായി വെട്ടുകത്തിയുമായി ഓടിയടുത്ത ബിനീഷ് ധന്യയ്ക്ക് നേരേ വീശിയ വെട്ടുകത്തി ജയകുമാരി കൈകൊണ്ട് കയറിപ്പിടിച്ചു. വെട്ടുകൊണ്ട് കൈയ്ക്ക് പരിക്കേറ്റെങ്കിലും പിടി വിടാതെ കത്തി ഇവര്‍ കൈക്കലാക്കി. ഇതോടെ ബിനീഷ് ജയയെ കീഴടക്കാന്‍ ശ്രമിക്കുയും ചെവികടിച്ചുപറിക്കാന് ശ്രമിക്കുകയും ചെയ്തു. ഇതോടെ മറ്റ് മാര്‍ഗമൊന്നും ഇല്ലാതെ ജയകുമാരി കൈവശമുണ്ടായിരുന്ന വെട്ടികത്തികൊണ്ട് ബിനീഷ് പിടിവിടും വരെ വെട്ടുകയായിരുന്നു. ചോരവാര്‍ന്ന് അവശനായ ബിനീഷിനെ നാട്ടുകാരും പോലീസും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജയകുമാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: