സന്നിധാനം: യുവതികളെ പ്രവേശിപ്പിച്ച് ശബരിമലയെ കളങ്കിതമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കങ്ങളെല്ലാം പൊളിഞ്ഞു. യുദ്ധസന്നാഹം ഒരുക്കിയിട്ടും ഭക്തജനങ്ങളെ വലിച്ചിഴച്ചും ജയിലിലടച്ചും പീഡിപ്പിച്ചിട്ടും ശരണ മന്ത്രശക്തിക്ക് മുന്നില്‍ ഒടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കി.
നാല്പത്തിഒന്നു ദിവസത്തെ മണ്ഡലവ്രതം കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ യുവതികളെ നടപ്പന്തലില്‍ വരെ എത്തിക്കാന്‍പോലും സര്‍ക്കാരിന് കഴിഞ്ഞില്ല. തീവ്ര ഇടത് ആക്ടിവിസ്റ്റുകള്‍ക്കും തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്കും മുഴുവന്‍ സംരക്ഷണവും നല്‍കിയിട്ടും സന്നിധാനത്തെ സ്പര്‍ശനം കൊണ്ടുപോലും കളങ്കപ്പെടുത്താനായില്ല.
ചിത്തിര ആട്ടവിശേഷത്തിന് യുവതികള്‍ പ്രവേശിക്കാതെ ഭക്തജനങ്ങള്‍ ഒന്നടങ്കം ശബരിമലയെ സംരക്ഷിച്ചിരുന്നു. അതോടെ മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തര്‍ സംഘടിക്കാതിരിക്കാന്‍ യുദ്ധസന്നാഹമാണ് ശബരിമലയില്‍ സര്‍ക്കാര്‍ ഒരുക്കിയത്.
പതിനയ്യായിരത്തോളം പോലീസ് സേന, കമാന്‍ഡോ, സ്ട്രൈക്കേഴ്സ് ഫോഴ്സ് തുടങ്ങി ബൂട്ടും ഷീല്‍ഡും തോക്കുമായി എരുമേലിയും ഇലവുങ്കലും മുതല്‍ സന്നിധാനവും സോപാനവും വരെ പോലീസിനെ അണിനിരത്തി. 41 ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇരുമുടിക്കെട്ടേന്തി വന്നവരെയെല്ലാം തീവ്രവാദികളായി കണ്ടുള്ള പെരുമാറ്റം. സംശയം തോന്നിയവരെയെല്ലാം ജയിലിലടച്ചു. പക്ഷെ എല്ലാം തോറ്റു.
മണ്ഡലകാലം അവസാനിക്കുന്നതിന് മുന്‍പ് തീവ്ര ഇടത് ആക്ടിവിസ്റ്റുകളെയും തീവ്രവാദ സ്വഭാവമുള്ള സംഘടനാ ബന്ധമുള്ളവരെയും രംഗത്തെത്തിച്ചു. 23ന് തമിഴ്നാട്ടില്‍ നിന്നുള്ള മനിതി സംഘത്തിന് മലകയറാന്‍ സര്‍ക്കാര്‍ പൂര്‍ണ സുരക്ഷ ഒരുക്കി. പക്ഷെ ഭക്തജനപ്രവാഹത്തിന് മുന്നില്‍ നീലിമലയില്‍ സ്പര്ശിക്കാന്പോലും കഴിയാതെ മനിതിസംഘവും പോലീസും തോറ്റോടി.
പിറ്റേന്ന് സിപിഐ (എംഎല്) മാവോയിസ്റ്റ് സംഘടനാബന്ധമുള്ള ബിന്ദുവിനേയും കനകദുര്‍ഗയെയും രഹസ്യമായി മലകയറ്റാന്‍ പോലീസ് ശ്രമിച്ചു. അവിടെയും സര്‍ക്കാരിന് തോറ്റോടേണ്ടിവന്നു. എല്ലാ വിലക്കുകളും ലംഘിച്ച് 26ന് ഭക്തര്‍ ശബരിമലയില്‍ അയ്യപ്പജ്യോതി പ്രകാശിപ്പിച്ചു. ഇന്നലെ തങ്കഅങ്കി ചാര്‍ത്തി മണ്ഡലപൂജയ്ക്ക് ശേഷം നടയടയ്ക്കുന്നതുവരെ അയ്യന്റെ സന്നിധി കളങ്കിതമാകാതിരിക്കാന്‍ അയ്യപ്പഭക്തര്‍ നിലയുറപ്പിച്ചിരുന്നു.
അനീഷ് അയിലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: