ലണ്ടന്‍: ബെല്‍ജിയം സ്ട്രൈക്കര്‍ ഏദന്‍ ഹസാഡ് ഗോളുകളില്‍ സെഞ്ചുറി തികച്ച മത്സരത്തില്‍ ചെല്‍സിക്ക് വിജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വാറ്റ്ഫോര്‍ഡിനെ തോല്‍പ്പിച്ചു. ചെല്‍സിയുടെ രണ്ട് ഗോളും ഹസാഡിന്റെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ഹസാഡ് ചെല്‍സിക്കായി നേടുന്ന നൂറാമത്തെയും നൂറ്റിയൊന്നാമത്തെയും ഗോളുകളാണിത്.
മൂന്ന് ഗോളുകളില്‍ ആദ്യത്തെ രണ്ട് ഗോളുകളും ഒന്നാം പകുതിയുടെ അധികസമയത്താണ് പിറന്നത്. ആദ്യം ഹസാഡ് ലക്ഷ്യം കണ്ടതോടെ ചെല്‍സി മുന്നിലായി. ഗോളാരവം അവസാനിക്കും മുമ്പേ വാറ്റ്ഫോഡ്് സമനില കണ്ടു. പെരേരയാണ് സ്കോര്‍ ചെയ്തത്്. ഇടവേളയ്ക്ക് ഇരു ടീമുകളും ഒപ്പത്തിനൊപ്പം (1-1).
ഇടവേളയ്ക്ക്് ശേഷം ഹസാഡ് പെനാല്‍റ്റിയിലുടെ ചെല്‍സിക്ക് വിജയം സമ്മാനിച്ചു. 58-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍
ബെന്‍ ഫോസ്റ്റര്‍ ഹസാഡിനെ വീഴ്ത്തിയതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. ഹസാഡിന്റെ ഷോട്ട് വാറ്റ്ഫോര്‍ഡ് ഗോളിയെ മറികടന്ന് വലയില്‍ കയറി.
ഈ വിജയത്തോടെ ചെല്‍സി പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തേക്ക് കയറി. 19 മത്സരങ്ങളില്‍ അവര്‍ക്ക് നാല്‍പ്പത് പോയിന്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: