കണ്ണൂര്‍: അയ്യപ്പജ്യോതിക്കെത്തിയ ഭക്തരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് കേസുകളിലായി 8 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റ് ചെയ്തു. എം.വി.ഷനു, സുബിൻ.കെ, രഞ്ചിത്ത്, അഭിനേഷ്, വികാസ്, വിശോഭ്, വൈശാഖ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.
അഞ്ചിൽ രണ്ട് കേസുകളിൽ മാത്രം കണ്ടാലറിയുന്ന 47 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പ ഭക്തനായ കാങ്കോല്‍ കരിങ്കുഴിയിലെ വി.വി രാമചന്ദ്രന്റെ പരാതിയില്‍ മാത്രം കണ്ടാലറിയാവുന്ന നാല്പതോളം പേര്‍ക്കെതിരെയാണ് കേസ്. കണ്ടോത്ത് കൂര്‍ബാ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വച്ച് അയ്യപ്പ ജ്യോതിയുടെ അനൗണ്‍സ്മെന്റ് വാഹനം അടിച്ച് തകര്‍ത്തതിനും വാഹനത്തിലുണ്ടായിരുന്നവരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതിനും പോലീസ് കേസ്സെടുത്തു. ഭക്തരെ ആക്രമിച്ച സംഭവത്തിൽ വരും ദിവസങ്ങളിലും അറസ്റ്റുകൾ ഉണ്ടാവാനാണ് സാധ്യത.
പയ്യന്നൂര്‍-കരിവെളളൂര്‍ മേഖലയിലാണ് സിപിഎം അക്രമം അഴിച്ചുവിട്ടത്. പാര്‍ട്ടി കേന്ദ്രങ്ങളില്‍ ജ്യോതി തെളിക്കേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പരിക്കേറ്റ നൂറോളം സ്ത്രീകളും പതിനഞ്ചോളം കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം വാഹനങ്ങളാണ് പയ്യന്നൂര്‍, കരിവെള്ളൂര്‍ മേഖലകളില്‍ തകര്‍ത്തത്. അന്യദേശത്ത് നിന്ന് വന്നവര്‍ പാര്‍ട്ടി ഗ്രാമത്തില്‍ അയ്യപ്പജ്യോതി തെളിയിക്കേണ്ട എന്നും പാര്‍ട്ടി ഗ്രാമത്തില്‍ ഒരു അയ്യപ്പനും ജ്യോതിയും വേണ്ടെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു അഴിഞ്ഞാട്ടം. ജ്യോതിയില്‍ പങ്കെടുത്ത പട്ടുവം റോഡില്‍ ടി.പി. മാധവന്റെ മകന് അഭിനേഷിന്റെ ബൈക്ക് കത്തിച്ചു. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ക്ക് നേരെ പാടിയോട്ടുംചാലിലും പിലാത്തറയിലും ഇന്നലെ പുലര്‍ച്ചെയും സിപിഎം സംഘം അക്രമം നടത്തി.
സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടേയും ഹൈന്ദവസംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ വനിതാ മതില് കെട്ടാനൊരുങ്ങുന്നവരാണ് സ്ത്രീകളെ ആക്രമിച്ചത്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്, വനിതാ കമ്മീഷന്, ബാലാവകാശ കമ്മീഷന് എന്നിവര്‍ക്ക് അക്രമത്തിന്റെ വീഡിയോ ക്ലിപ്പിങ് സഹിതം പരാതി നല്കാന് ശബരിമല കര്‍മസമിതിയും വിവിധ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: