തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തിലെ അസംതൃപ്തി പരസ്യമാക്കി വിഎസ് അച്യുതാനന്ദന്. സ്ത്രീ വിരുദ്ധതയും സവർണ്ണ മേധാവിത്വവും പറയുന്നവരുടെ ഇടത്താവളമല്ല ഇടതുമുന്നണിയെന്ന് വിഎസ്. വർഗ്ഗീയ കക്ഷികൾക്കും, കാലഹരണപ്പെട്ട അനാചാരങ്ങൾ പറയുന്നവർക്കും ഉള്ള സ്ഥലമല്ല ഈ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആർ ബാലകൃഷ്ണപിള്ളയെ ഉൾപ്പെടുത്തി ഇടത് മുന്നണി വിപുലീകരിച്ചതിനെ വിമര്‍ശിക്കുകയായിരുന്നു വി.എസ്. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾ ശബരിമലക്ക് പോകില്ലെന്ന് പറയുന്നവർ മുന്നണിക്ക് ബാധ്യതയാണ്. ശബരിമല വിഷയത്തിൽ സുപ്രീംകോടതി പറഞ്ഞത് ഇടത് മുന്നണിയുടെ നിലപാടാണെന്നും വിഎസ് പറഞ്ഞു.
ബാലകൃഷ്ണ പിള്ളയെയും വീരേന്ദ്രകുമാറിനെയും ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരണം നടത്തിയത്. കേരള കോണ്‍ഗ്രസ് ബി, ലോക് താന്ത്രിക് ജനതാദള്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, ഐ എന്‍ എല്‍ എന്നീ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയാണ് എല്‍ഡിഎഫ് വിപുലീകരിച്ചത്. മന്ത്രി സ്ഥാനം പ്രതീക്ഷിച്ചല്ല എൽഡിഎഫുമായി ചേരുന്നതെന്നാണ് ആർ ബാലകൃഷ്ണപിള്ള മാദ്ധ്യമങ്ങളോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: