ന്യൂദല്‍ഹി: കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്സോ നിയമത്തിലെ ഭേദഗതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷയുള്‍പ്പെടെ കടുത്ത ശിക്ഷകളാണ് ഭേദഗതിയിലുള്ളത്. ലൈംഗിക വളര്‍ച്ച നേരത്തെയാക്കാന്‍ കുട്ടികളില്‍ ഹോര്‍മോണുകള്‍ കുത്തിവെയ്ക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക വീഡിയോകള്‍ തടയാനും ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാത്തവര്‍ക്ക് പിഴ ചുമത്താനും തീരുമാനിച്ചു.
ദേശീയ ഹോമിയോപ്പതി കമ്മീഷന് (എന്‍സിഎച്ച്) രൂപീകരിക്കാനുള്ള ബില്ലിനും മന്ത്രിസഭ അനുമതി നല്കി. കേന്ദ്ര ഹോമിയോപ്പതി കൗണ്‍സിലിന് പകരം സുതാര്യതയുള്ള സംവിധാനം കൊണ്ടുവരാനാണ് ബില്ല്. ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് ദേശീയ കമ്മീഷന് രൂപീകരിക്കാനുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചു. നിലവിലുള്ള ഇന്ത്യന്‍ ചികിത്സാ സമ്പ്രദായ കേന്ദ്ര കൗണ്‍സിലിന് (സിസിഐഎം) പകരം സുതാര്യത ഉറപ്പ് വരുത്തുന്നതിന് പുതിയൊരു സംവിധാനം രൂപീകരിക്കാന്‍ ലക്ഷ്യമിടുന്നതാണ് ബില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: