കോട്ടയം: സംസ്ഥാനത്തെ നശിപ്പിക്കുന്ന പിണറായിസത്തെയാണ് തകര്‍ക്കേണ്ടതെന്ന് പി.സി. ജോര്‍ജ് എംഎല്‍എ.
അഹങ്കാരിയായ മുഖ്യമന്ത്രിയാണ് പിണറായി. സംസ്ഥാനത്ത് ഇത്രയും ധിക്കാരമുള്ള മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. വനിതാമതില്‍ സാമൂഹിക വിപത്താണ്. മുഖ്യമന്ത്രിയുടെ നിഗൂഢ അജണ്ടയാണ് ഇതിന് പിന്നില്‍. ഈശ്വര വിശ്വാസികളെ കരിവാരിത്തേക്കാനും നിരീശ്വരവാദം പ്രചരിപ്പിക്കാനുമാണ് പിണറായി ശ്രമിക്കുന്നത്, പി.സി. ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയ കോടിക്കണക്കിന് രൂപ എകെജി സെന്ററിലേക്ക് മാറ്റാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ണ് വെട്ടിച്ച് സിപിഎം വന്‍തോതില്‍ പണപ്പിരിവ് നടത്തുകയാണ്. വര്‍ഗീയകക്ഷിയെന്ന് പറഞ്ഞ് 22 വര്‍ഷമായി മാറ്റിനിര്‍ത്തിയിരുന്ന ഐഎന്‍എല്ലിനെ എല്‍ഡിഎഫ് മുന്നണിയില്‍ ചേര്‍ത്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മാന്യനും തറവാടിയുമാണ്. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രാവിലെ ഒരു അഭിപ്രായം പറയും, ഉച്ചയ്ക്ക് തിരുത്തി പറയും, വൈകിട്ട് വേറൊന്നു പറയും, ജോര്‍ജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറി മാലേത്ത് പ്രതാപചന്ദ്രനും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: