പയ്യന്നൂര്‍: അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരെ ആക്രമിച്ച സംഭവത്തില്‍ 162 പേര്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ നാല് കേസുകളാണ് എടുത്തത്. പതിനഞ്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസുണ്ട്. കരിവെള്ളൂര്‍ വിവി സ്മാരക വായനശാലയ്ക്ക് സമീപം സിപിഎം അക്രമത്തില്‍ പരിക്കേറ്റ കാഞ്ഞങ്ങാട് പരക്കളായിലെ ടി.വി.ഗീതയുടെ പരാതിയിലാണ് വധശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
കണ്ടോത്ത്, പെരുമ്പ എന്നിവിടങ്ങളിലെ അക്രമവുമായി ബന്ധപ്പെട്ട് എട്ട് സിപിഎം പ്രവര്‍ത്തകരെ ഇന്നലെ അറസ്റ്റ്ചെയ്തു. ഇവരെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. കണ്ടോത്ത് സ്വദേശികളായ ഷാനു, സുബിന്, അന്നൂരിലെ രഞ്ജിത്ത്, അഭിനേഷ്, വികാസ്, വെള്ളൂരിലെ വിഷോഭ്, വൈശാഖ്, കണ്ടങ്കാളിയിലെ നിധിന് എന്നിവരെയാണ് അറസ്റ്റുചെയ്തത്. പെരുമ്പയില്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവരുടെ ദീപം നശിപ്പിക്കുകയും ബിജെപി പയ്യന്നൂര്‍ മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കുമാരനെയും അയ്യപ്പ സേവാ സംഘം ഭാരവാഹിയായ വി.വി.രാമചന്ദ്രനെയും ആക്രമിച്ച സംഭവത്തിലും കണ്ടോത്തുവെച്ച് പ്രചാരണ വാഹനം തകര്‍ത്ത സംഭവങ്ങളിലുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: