ന്യൂദല്‍ഹി; രണ്ടു പതിറ്റാണ്ടുകള്‍ക്കിടെ ആദ്യമായി വിദേശനിക്ഷേപക്കാര്യത്തില് ഇന്ത്യ ചൈനയെ മറികടന്നു. ആഗോളതലത്തില്‍ വിദേശനിക്ഷേപങ്ങള്‍ മന്ദീഭവിച്ചെങ്കിലും ഇന്ത്യയില്‍ ഈ വര്‍ഷം നേരിട്ടുള്ള വിദേശനിക്ഷേപം കൂടുകയാണ് ഉണ്ടായത്. ഈ വര്‍ഷം ഇതുവരെ ഇന്ത്യക്ക് ‘രണ്ടുലക്ഷത്തി അറുപത്താറായിരം കോടി രൂപ( 38 ബില്ല്യണ്‍ ഡോളര്‍)യാണ് നേരിട്ടുള്ള വിദേശനിക്ഷേപമായി ലഭിച്ചത്. ചൈനയ്ക്ക് രണ്ടു ലക്ഷത്തി ഇരുപത്തിമൂവായിരം കോടി രൂപയും. നൂറ് ബില്ല്യണ്‍(ഏഴു ലക്ഷം കോടി രൂപ)യില്‍ എത്തിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഒരു വര്‍ഷം കൊണ്ട് ഇത് സാധിക്കില്ല. ഇതിന് സാധ്യമാകുന്ന കമ്പനികളെയും മേഖലകളെയും രാജ്യങ്ങളെയും കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്.
ഫ്ളിപ്പ് കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുത്തതാണ് വിദേശ നിക്ഷേപം കുതിച്ചുചാടാനുള്ള ഒരു പ്രധാനകാരണം. ചൈനയാകട്ടെ അമേരിക്കയുമായുള്ള വാണിജ്യയുദ്ധത്തിലുമാണ്. അതാണ് അവരുടെ വിദേശ നിക്ഷേപം മാന്ദീഭവിക്കാനുള്ള പ്രധാനകാരണം. വരും നാളുകളിലും ഇന്ത്യ ഇക്കാര്യത്തില്‍ മികച്ച പുരോഗതി കൈവരിക്കുമെന്നാണ് സാമ്പത്തിക വിശകലന വിദഗ്ധര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: