ന്യൂദല്‍ഹി: ഡിജിറ്റല്‍ ഇന്ത്യ ഇനീഷ്യേറ്റിവില്‍ സ്വപ്നസാക്ഷാത്ക്കാരവുമായി നരേന്ദ്രമോദി സര്‍ക്കാര്‍. 2018 അവസാനിക്കുമ്പോള്‍ രാജ്യത്തെ ഇന്റര്‍നെറ്റ് കണക്ഷനുകളുടെ എണ്ണം 50 കോടിയിലേറെ. മൂന്നു വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ പദ്ധതിയിട്ട കണക്കുകളാണ് പൂര്‍ത്തീകരിച്ചത്. അതും ലക്ഷ്യത്തിനപ്പുറത്തേക്ക്. 2016 മാര്‍ച്ച് മുതല്‍ 65 ശതമാനമാണ് കണക്ഷനുകളിലുണ്ടായ അതിവേഗക്കുതിപ്പ്. 2018 സപ്തംബര്‍ വരെയുള്ള കണക്കു പ്രകാരം ഇന്ത്യയിലെ നാരോബ്രാന്റ്, ബ്രോഡ്ബാന്റ് കണക്ഷനുകള്‍ 56 കോടിയിലെത്തിയതായി ട്രായ് ( ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ) അറിയിച്ചു. 2016 മാര്‍ച്ചില്‍ ഇത് 34 കോടി മാത്രമായിരുന്നു.
2018 അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ 50 കോടിയിലെത്തിക്കാനാണ് തന്റെ പദ്ധതിയെന്ന് 2015 ല്‍ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. രണ്ടോ മൂന്നോവര്ഷത്തിനകം ഇക്കാര്യത്തില്‍ ചൈനയ്ക്ക് ഒപ്പമെത്തി ഇന്ത്യ ആഗോള വിവരസാങ്കേതിക വിപണിയായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലക്ഷ്യമിപ്പോള്‍ പ്രതീക്ഷിച്ചതിനുമപ്പുറത്ത് 56 കോടിയിലെത്തി.
ഇതില്‍ 36 കോടി കണക്ഷനുകള്‍ നഗരപ്രദേശങ്ങളിലും 19.4 കോടി ഗ്രാമീണ മേഖലയിലുമാണ്. ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ശ്രദ്ധയൂന്നുന്നത് ഏറെയും ഗ്രാമീണമേഖലയിലത്രേ.
റിലയന്‍സ് ജിയോയുടെ വരവാണ് നഗരപ്രദേശങ്ങളിലെ കുതിച്ചുകയറ്റത്തിന് കാരണമായത്.
മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ കണക്ഷനുകളുടെ 36 ശതമാനവും ( 20 കോടി) കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്.വര്‍ധന ഏറ്റവും കൂടുതലുള്ള സംസ്ഥാനം ആന്ധ്രപദേശ്. 76 ശതമാനമാണ് വര്‍ധന. രണ്ടാമത് ഗുജറാത്ത്. 70 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: