ന്യൂദല്‍ഹി: കോടികളുടെ ക്രമക്കേട് നടന്ന അഗസ്ത വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ, എന്‍ഫോഴ്സ്മെന്റ് അന്വേഷണം മുറുകി. അറസ്റ്റിലായ ഇടനിലക്കാരന് ക്രിസ്റ്റിയന്‍ മിഷേലിന്റെ ഡയറിക്കുറിപ്പുകളുടെ പൊരുള്‍ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഏജന്‍സികള്‍. ഡയറിയിലെ എപി യെന്ന കുറിപ്പ് സോണിയയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കോണ്‍ഗ്രസ് ദേശീയ നേതാവ് അഹമ്മദ് പട്ടേലാണെന്നാണ് സൂചന.
മിഷേല്‍ അയച്ച സന്ദേശത്തിലെ നായ്, എല്ല് തുടങ്ങിയ പരാമര്‍ശങ്ങള്‍ ആരെപ്പറ്റിയാണെന്ന് കണ്ടെത്താനാണ് ഏജന്‍സികളുടെ ഇപ്പോഴത്തെ ശ്രമം. ഇടപാടിലെ മറ്റ് ഇടനിലക്കാരായ ഗൈഡോ ഹാസ്ചെക്കിനും കാര്‍ലോ ജെറോസക്കും അഗസ്തയിലെ ഉദ്യോഗസ്ഥനും ( ഇൗ ഉദ്യോഗസ്ഥന് ലേണാര്ഡോയെന്ന് കണ്ടെത്തി)മറ്റും മിഷേല്‍ 2008 ഫെബ്രുവരി എട്ടിനയച്ച സന്ദേശമാണ് പ്രധാനപ്പെട്ട ഒന്ന്. വിവിഐപികള്‍ക്കുള്ള കോപ്ടര്‍ വാങ്ങാന്‍ അനുമതി നല്കുന്ന ബോര്‍ഡിലെ അംഗങ്ങളെ എത്തിക്കുന്ന കാര്യമാണ് അതില്‍. ചീഫ് വിജി. കമ്മീഷണര്‍, പ്രതിരോധ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി തുടങ്ങിവയരെയാണ് ഇതില്‍ പരാമര്‍ശിക്കുന്നത്. മിഷേല്‍ എഴുതിയതെന്ന് സംശയിക്കുന്ന കുറിപ്പില്‍ ഇടപാട് ചര്‍ച്ച ചെയ്യാന്‍ വിളിച്ച വിരുന്നിനെപ്പറ്റിയാണ് തുടക്കം.
ഇന്നലത്തെ വിരുന്നിന് നന്ദി. ആ നായയ്ക്ക് എല്ല് ഇഷ്ടപ്പെട്ടുകാണുമെന്ന് കരുതുന്നു. എന്നാണ് ആദ്യം കുറിച്ചിരിക്കുന്നത്. ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന ഇന്ത്യക്കാരനെയായിരിക്കാം ഈ വാക്കില്‍ ഉദ്ദേശിക്കുന്നതെന്നാണ് സിബിഐയും എന്ഫോഴ്സ്മെന്ും കരുതുന്നത്. നായ എന്നത് ഒരു കോഡായിരിക്കാം, അല്ലെങ്കില്‍ കോഴവാങ്ങിത്തിന്നുന്നവനെ മോശമായി ചിത്രീകരിക്കാന്‍ ഉപയോഗിച്ചതായിരിക്കാം.
മുന്‍വ്യോമസേനാ മേധാവി എസ്പി ത്യാഗിയും സഹോദരന്മാരും വഴിയാണ് ഹാസ്ചെക്ക് അഗസ്തക്കുവേണ്ടി ചരടുവലിച്ചത്. മിഷേല്‍ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും പ്രതിരോധ ഉദ്യോഗസ്ഥരും വഴിയും. അമേരിക്കന്‍ നിര്‍മ്മിത സികോര്സ്ക്കി 92 കോപ്ടറുകള്‍ പരിശോധിക്കാന്‍ അമേരിക്കക്ക് പോയ വിലയിരുത്തല്‍ സംഘം ഫെബ്രുവരി 14ന് മടങ്ങിയെത്തുമെന്ന് മിഷേലിന് അറിയാമായിരുന്നുവെന്ന് സിബിഐ കരുതുന്നു.
ചീഫ് വിജലന്‍സ് കമ്മീഷണറെ അഗസ്തക്കനുകൂലമാക്കാന് കഴിയുമെന്ന വിശ്വാസം മിഷേലിനുണ്ടായിരുന്നുവെന്നും കുറിപ്പ് സൂചിപ്പിക്കുന്നു. ഇറ്റാലിയന്‍ കോടതി വിധിയില്‍ 8.4 ദശലക്ഷം യൂറോ കോഴയായി കൈപ്പറ്റിയവരുടെ പട്ടികയുണ്ട്. അതില്‍ സിവിസിയുടെ പേരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: