തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പാമ്പാടി നെഹ്റു കോളേജില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച അധ്യാപകരെ പുറത്താക്കണമെന്ന് വിദ്യാര്‍ഥികള്‍. സമരം നടത്തിയ മൂന്നു വിദ്യാര്‍ഥികളെ പരീക്ഷകളില്‍ മാര്‍ക്ക് വെട്ടിത്തിരുത്തി പരാജയപ്പെടുത്തിയെന്ന് പത്രസമ്മേളനത്തില്‍ വിദ്യാര്‍ഥികള്‍ ആരോപിച്ചു.
വിവരാവകാശ നിയമപ്രകാരം ലഭിച്ച ഉത്തരക്കടലാസില്‍ മാര്‍ക്ക് വെട്ടിത്തിരുത്തല്‍ വ്യക്തമാണ്. ഇത് ബോധ്യപ്പെട്ട ആരോഗ്യസര്‍വകലാശാല ഈ മാസം 31ന് വിദ്യാര്‍ഥികള്‍ക്കായി പുനഃപരീക്ഷ നടത്താന്‍ ഉത്തരവായിട്ടുണ്ട്. ക്രമക്കേട് നടത്തിയെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് സര്‍വകലാശാല പുനഃപരീക്ഷയ്ക്ക് ഉത്തരവിട്ടത്. ഈ സാഹചര്യത്തില്‍ ആരോപണവിധേയരായ അധ്യാപകരേയും പ്രിന്‍സിപ്പാളിനെയും പുറത്താക്കണം. അധ്യാപകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമരം തുടങ്ങുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: