കോഴിക്കോട്: ലോക് താന്ത്രിക് ദളിനെ മുന്നണിയിലെടുത്ത സിപിഎം പ്രതിരോധത്തിലായി. ദള്‍ നേതാവ് എം.പി. വീരേന്ദ്രകുമാറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മുന്‍പ് നടത്തിയ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
”വീരേന്ദ്രകുമാര്‍ വിഭാഗം എല്‍ഡിഎഫിന്റെ ഭാഗമായി മാറും എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിന് വേറെ എല്‍ഡിഎഫിനെ നോക്കേണ്ടിവരും. ഈ എല്ഡിഎഫിലുണ്ടാവില്ല. അത്ര ഗതികെട്ട മുന്നണിയൊന്നുമല്ല എല്‍ഡിഎഫ്” എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന് വീരേന്ദ്രകുമാറിനെതിരെ ആഞ്ഞടിച്ചത്. സിപിഎമ്മും പാര്‍ട്ടി പ്രസിദ്ധീകരണങ്ങളും പീപ്പിള്‍ ചാനലും വീരേന്ദ്രകുമാറിനും കുടുംബത്തിനുമെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. വയനാട്ടിലെ വനവാസികളുടെയടക്കം ഭൂമി കൈയേറിയ കുറ്റമാണ് വീരേന്ദ്രകുമാറിനെതിരെ അന്ന് സിപിഎം ചാര്‍ത്തിയത്.
വീരേന്ദ്രകുമാര്‍, ശ്രേയാംസ്കുമാര്‍ എന്നിവര്‍ക്കെതിരെ മാത്രമല്ല മാതൃഭൂമി പത്രത്തിനെതിരെയും സിപിഎം കടന്നാക്രമണം നടത്തിയിരുന്നു. മാതൃഭൂമി പത്രാധിപരായിരുന്ന കെ. ഗോപാലകൃഷ്ണനെ പാര്‍ട്ടി യോഗത്തില്‍ അധിക്ഷേപിച്ചു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവും കേളുഏട്ടന്‍ പഠന ഗവേഷണകേന്ദ്രം എന്ന സിപിഎം സംഘടനയുടെ ഡയറക്ടറുമായ കെ.ടി. കുഞ്ഞിക്കണ്ണന് ‘കൈയേറ്റ വീരന്മാരും നവനൈതികതാവാദികളും’ എന്ന തലക്കെട്ടോടെ ദേശാഭിമാനി വാരികയിലെഴുതിയ ലേഖനത്തില്‍ വീരേന്ദ്രകുമാറിനെയും കുടുംബത്തെയും കടന്നാക്രമിച്ചു. ബത്തേരി താലൂക്കിലെ കൃഷ്ണഗിരി വില്ലേജില്‍ സര്‍വേ നമ്പര്‍ 754/2ല്‍പ്പെട്ട 16.73 ഏക്കര്‍ ഭൂമി തന്റേതാണ് എന്ന് ശ്രേയാംസ് കുമാറിന് സ്ഥാപിക്കാനുള്ള തെളിവോ ന്യായമോ ഒന്നുംതന്നെയില്ലെന്ന് ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
2010 മാര്‍ച്ച് ഏഴിന് ദേശാഭിമാനി വാരികയില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന സമിതി അംഗവും ദേശാഭിമാനി കാസര്‍കോട് ബ്യൂറോചീഫുമായ പി. സുരേശനെഴുതിയ ‘വീരന്റെ ഭൂമിഗീതം’ എന്ന ലേഖനത്തിലും വീരേന്ദ്രകുമാര്‍ കുടുംബത്തിന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ചാണ് വിവരിക്കുന്നത്.
സര്‍ക്കാര്‍, ദേവസ്വം ഭൂമികള്‍ കൈയേറിയെന്നും പാട്ടത്തിനെടുത്ത ഭൂമികള്‍ പ്രതിഫലം വാങ്ങിയശേഷം കൈയേറുന്ന രീതിയാണ് കുടുംബത്തിനുള്ളതെന്നും ലേഖകന്‍ വിവരിക്കുന്നു. പത്മപ്രഭയില്‍ നിന്ന് പാരമ്പര്യമായി കിട്ടിയ സ്വഭാവഗുണമാണ് വീരേന്ദ്രകുമാറും ശ്രേയാംസ്കുമാറും ഭൂമി കൈയേറ്റത്തിലൂടെ പിന്തുടരുന്നതെന്ന് ലേഖകന്‍ ആക്ഷേപിക്കുന്നു.
വീരേന്ദ്രകുമാറിന്റെ തറവാട് വീടുള്ള പുളിയാര്‍ മലയിലും കൈയേറ്റം നടത്തിയിട്ടുണ്ടെന്നും വീരേന്ദ്രകുമാര്‍ കുടുംബത്തിന് പൈതൃകമായി കിട്ടിയ സ്വത്തില്‍ ഭൂരിഭാഗവും ദേവസ്വം ഭൂമിയാണെന്നും ലേഖകന്‍ ആരോപിക്കുന്നു.
വീരേന്ദ്രകുമാറും ഭാര്യ ഉഷാദേവിയും അനധികൃതമായി കൈവശം വയ്ക്കുന്ന സ്വത്തിനെ കുറിച്ച് ലേഖനത്തില്‍ വിവരങ്ങള്‍ നിരത്തുന്നുണ്ട്. വീരേന്ദ്രകുമാറിനേയും പാര്‍ട്ടിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് മുഴുവന്‍ വിഴുങ്ങിയാണ് സിപിഎമ്മിപ്പോള്‍ ക്രാന്തിദളിനെ എല്‍ഡിഎഫില്‍ ചേര്‍ത്തിരിക്കുന്നത്. വഞ്ചനാപരമായ സിപിഎമ്മിന്റെ ഈ നിലപാടില്‍ വയനാട്ടിലെ പാര്‍ട്ടി നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.
ആദിവാസികളുടെയടക്കം ഭൂമി കൈയേറിയ നേതാക്കളെ മുന്നണിയിലെടുത്തത് തെരഞ്ഞെടുപ്പ് സമയത്ത് വിശദീകരിക്കാനാവില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുന്നു. തകരുന്ന യുഡിഎഫില്‍ നിന്ന് സ്ഥാനം പ്രതീക്ഷിച്ചെത്തുന്ന നേതാക്കളുടെ താവളമായി എല്‍ഡിഎഫിനെ മാറ്റിയെന്നാണ് വിമര്‍ശനം ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: