ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്തകം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയ്ക്കെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്ത്. സിനിമ റിലീസിന് മുമ്പ് പൂര്‍ണ്ണമായും കാണിച്ച് തങ്ങള്‍ക്ക് വിരുദ്ധമായതൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശനത്തിന് സമ്മതിക്കൂ എന്ന് യൂത്ത് കോണ്‍ഗ്രസും വ്യക്തമാക്കി. ജനുവരി 11നാണ് ഏറെ ശ്രദ്ധ നേടിയ സിനിമ രാജ്യവ്യാപകമായി റിലീസ് ചെയ്യുന്നത്.
മന്മോഹന്സിങിനെപ്പറ്റിയുള്ള സിനിമയ്ക്ക് പിന്നില്‍ ബിജെപിയുടെ വ്യാജപ്രചാരണ അജണ്ടയാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജ്ജേവാല പ്രതികരിച്ചു. ബിജെപിയുടെ കളിയാണ് സിനിമയ്ക്ക് പുറകിലെന്നാണ് കോണ്‍ഗ്രസ് നേതാവ് പി.എല്‍ പുനിയയുടെ ആരോപണം. സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് സയിദ് സഫര്‍ ഭീഷണിമുഴക്കിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ സിനിമയ്ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ തീരുമാനമില്ലെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.
ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമയുടെ ട്രെയിലര്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തതാണ് കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്. ഒരു സിനിമയ്ക്ക് ആശംസകള്‍ നല്കുന്നതില് എന്താണ് കുഴപ്പമെന്ന് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രി രാജ്യവര്‍ദ്ധന്‍സിങ് റാത്തോഡ് ചോദിച്ചു. ഇത്തരത്തില്‍ സിനിമകള്‍ക്ക് കോണ്‍ഗ്രസ് പ്രോ്ത്സാഹനം നല്‍കാറുണ്ട്, അതിന് ബിജെപിക്ക് മാത്രം സ്വാതന്ത്രമില്ലെന്നാണോ കോണ്‍ഗ്രസ് നിലപാടെന്നും റാത്തോഡ് ചോദിച്ചു.
സഞ്ജയ് ബാരുവിന്റെ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് സിനിമ നിര്‍മ്മിച്ചതെന്ന് മന്‍മോഹന്‍സിങിന്റെ വേഷം ചെയ്ത നടന് അനുപം ഖേര്‍ പറഞ്ഞു. സഞ്ജയ് ബാരുവിന്റെ പുസ്തകം നാലുവര്‍ഷമായി രംഗത്തുണ്ട്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള സിനിമ തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കുന്നതില്‍ എന്താണ് തെറ്റ്. സിനിമ കണ്ടുകഴിഞ്ഞാല്‍ നമുക്ക് മന്മോഹന്സിങിനോട് ഇഷ്ടം വര്‍ദ്ധിക്കും. 35 വര്‍ഷമായി സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്. ഈ സിനിമയും അതുപോലെ തന്നെ ചെയ്തതാണ്. വിദേശത്ത് രാഷ്ട്രീയ വിഷയങ്ങളില്‍ സിനിമകളെടുത്താല്‍ ഓസ്ക്കാര്‍ അവാര്‍ഡ് വരെ ലഭിക്കും. ലിങ്കണ് അടക്കമുള്ള സിനിമകള്‍ക്ക് ലഭിച്ച അംഗീകാരങ്ങളുടെ ഉദാഹരണങ്ങളുണ്ട്. ഏറ്റവും കഷ്ടപ്പെട്ട് ചെയ്ത വേഷങ്ങളിലൊന്നാണ് ആക്സിഡന്റര് പ്രൈംമിനിസ്റ്ററിലെ മന്‍മോഹന്‍സിങിന്റെ വേഷമെന്നുറപ്പുണ്ട്, അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: