തിരുവനന്തപുരം: ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫെറ്റോയുടെ നേതൃത്വത്തില്‍ ജീവനക്കാരും അദ്ധ്യാപകരും സെക്രട്ടേറിയറ്റിന് മുമ്പില്‍ വിശ്വാസസംരക്ഷണ പ്രതിജ്ഞ എടുത്തു. ജനങ്ങളില്‍ വര്‍ഗീയമായ ചേരിതിരവ് ഉണ്ടാക്കുന്ന മതിലുകളല്ലാ സൃഷ്ടിക്കേണ്ടതെന്ന് പ്രമുഖ ഗാന്ധിയന്‍ പി. ഗോപിനാഥന് നായര്‍ പറഞ്ഞു.
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ പുതിയ നവോത്ഥാനം ഉണ്ടാകുമെന്ന ധാരണ ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ സംരക്ഷണ പ്രതിജ്ഞ അദ്ദേഹം പ്രവര്‍ത്തകര്‍ക്ക് ചൊല്ലിക്കൊടുത്തു. ഫെറ്റോ ജില്ലാ പ്രസിഡന്റ് എസ്.മോഹനചന്ദ്രന് അധ്യക്ഷത വഹിച്ചു. വിശ്വാസ സംരക്ഷണ യോഗം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് പി.എസ്.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ സംഘ് ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ജയപ്രകാശ് പി.എസ് സി എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് പ്രദീപ് കുമാര്‍, പെന്‍ഷനേഴ്സ് സംഘ് ട്രഷറര്‍ കെ. സുധാകരന് നായര്‍, കെ.പി.പ്രദീപ്, എസ്. വിനോദ് കുമാര്‍, പാക്കോട് ബിജു എന്നിവര്‍ സംസാരിച്ചു. ബി. മനു, എസ്. അജയകുമാര്‍, പി.എന്‍.രാജേഷ്, പി. അയ്യപ്പന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: