ന്യൂദല്‍ഹി: തിരിച്ചടയ്ക്കാത്ത വായ്പകള്‍ നല്‍കിയതിന് ഉത്തരവാദികളായ ആറായിരത്തിലധികം ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പാര്‍ലമെന്റിനെ അറിയിച്ചു.
17 ദേശസാല്‍കൃത ബാങ്കുകളിലെ 6,049 ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപ്പ് സാമ്പത്തിക വര്‍ഷം വിവിധ ബാങ്കുകള്‍ നടപടികളെടുത്തത്. പിരിച്ചുവിടുന്നതും നിര്‍ബന്ധിത വിരമിക്കലും ഡീമോഷന് നല്‍കിയുമാണ് നടപടികള്‍ സ്വീകരിച്ചത്. മിക്കവരില്‍ നിന്നും പിഴയും ഈടാക്കിയിട്ടുണ്ട്. എല്ലാ കേസിലും സിബിഐയിലും പോലീസിലും പരാതിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ജയ്റ്റ്ലി അറിയിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 60,713 കോടി രൂപ ബാങ്കുകള്‍ തിരികെ പിടിച്ച് റിക്കോര്ഡിട്ടെന്നും അദ്ദേഹം അറിയിച്ചു.
ലോക്സഭ ഇന്നലെ സ്വകാര്യ ബില്ലുകളുടെ അവതരണത്തിനാണ് കൂടുതല്‍ സമയം നീക്കിവെച്ചത്. ഓണ്‍ലൈന്‍ ചൂതാട്ട വിനോദങ്ങളിലെ തട്ടിപ്പ് തടയുന്നതും ദുരന്ത നിവാരണ ഭേദഗതി ബില്ലും അടക്കം നാലു ബില്ലുകള്‍ അവതരിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമഭേദഗതി അടക്കം മൂന്നു സ്വകാര്യ ബില്ലുകളാണ് എന്‍.കെ പ്രേമചന്ദ്രന് അവതരിപ്പിച്ചത്.
ഇരുസഭകളും ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. ലോക്സഭയില്‍ ചോദ്യോത്തരവേള നിര്‍ത്തിവെയ്ക്കേണ്ടിവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: